-->

Followers of this Blog

2009, മേയ് 31, ഞായറാഴ്‌ച

നീര്‍ മാതളം പൊഴിയുമ്പോള്‍...

പ്രിയപ്പെട്ട മാധവിക്കുട്ടിയമ്മയ്ക്ക്‌,
അങ്ങയേക്കുറിച്ച് എഴുതിയിട്ടു പോകണമെങ്കില്‍
നാളെ ഞാന്‍ മരിക്കണം

പ്രണയത്തിന്റെ നീര്‍മാതളപ്പൂവിനു മുന്നില്‍
കപടതയില്ലാത്ത ഒരു തുള്ളികണ്ണു നീര്‍

സ്നേഹപൂര്‍വ്വം

നിന്‍ സ്നേഹദുഃഖങ്ങള്‍ ശാശ്വതമാണതില്‍-
നിന്നുയിര്‍കൊള്ളുന്ന ഗാനവുമായിതാ
വന്നുനില്‍ക്കുന്നു ഞാനീ വഴിത്താരയില്‍
വന്നിടും മറ്റൊരു ഗായകന്‍(ഗായിക) പിന്നെയും -ഓ.എന്‍.വി

2009, മേയ് 27, ബുധനാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഫ്രെഞ്ച്

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Notre père (French)
നൊതര്‍ പെരെ (ഫ്രെഞ്ച്)


Notre père, qui êtes aux cieux!
നൊതര്‍ പെരെ കി എതൊ ഒ സ്യൂഓ!
Que votre nom soit sanctificié.
കെ വോതര്‍ നോം സ്വാ സങ്ക്തിഫിസിയെ.
Que votre règne vienne.
കെ വോതര്‍ രേഞ് വിയാന്‍.
Que votre volonté soit faite, sur la terre comme au ciel.
കെ വോതര്‍ വൊളോന്തേയ് സ്വ ഫായ്ത് സ്യൂര്‍ ല തെര്‍ കോം ഒ സിയേല്‍.
onnez-nous aujourd'hui notre poindre ce jour.
ഡോണേയ് നു ഒയുര്‍ദ്വി, നോതര്‍ പ്വെന്ദ്രെ സെ ഴര്‍.
Pardonnez-nous nos offenses, comme nous pardonnons aussi a ceux, qui nous ont offensés,
പാര്‍ദോണെയ് നു നൊ ഒഫെന്‍സെ, കോം നു പാര്‍ദൊനോ ഒസി ആ സൊ കി നു ഒ(ന്‍) ഒഫെന്‍സെയ്‌
et ne nous soumetez pas à la tentation,
അ നെ നു സുമെതേയ് പ അ ല ടെന്താഷന്‍
mais délivrez-nous du mal.
മയ് ദെലിവെരെയ് നു ദ്യു മല്‍

Car c'est à toi qu'appartiènne, le régne, la puissance et la gloire, pour les siècles des siècles.
കാര്‍ സയ് അ ത്വ ക്‌അപാര്‍തിയെന്‍, ലെ രെഞ്, ല പുയിസസ് അ ല ഗ്ലുഅര്‍ പുര്‍ ലെയ് സിയെകിള്‍ ദെയ് സിയെകിള്‍

Amen.
ആമെന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009, മേയ് 26, ചൊവ്വാഴ്ച

മിറാക്കുലസ് ഓള്‍ഡ്മാന്

ഇതു ഒരു സംഭവകഥയാണു. ഇതു വായിച്ചിട്ട് യഥാവിഥം പ്രവര്‍ത്തിച്ചവര്‍ക്ക് ജീവിതത്തില്‍ സൌഭാഗ്യങ്ങള്‍ ഒന്നിനു മീതേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. നിഷേധിച്ചവര്‍ ശപിക്കപ്പെടുകയും ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും വിധേയരാകേണ്ടിയും വന്നിട്ടുണ്ട്.

ഗ്വാണ്ടനോമായിലേ കിമൊസോട്ടൊ ഗ്രാമത്തിനടുത്തുള്ള അജനമോട്ടൊ പ്രദേശത്താണു ഈ സംഭവം നടന്നത്. അവിടെ ആളുകള്‍ പട്ടിണി മൂലം ബാര്‍ബര്‍ ഷോപ്പു കണ്ടാല്‍ ഹോട്ടലാണെന്നു തെറ്റിദ്ധരിക്കുക പതിവായിരുന്നു. കഴിഞ്ഞ ഡിസം: 18 നു വിശന്നു വലഞ്ഞ വക്കന്‍ എന്ന വൃദ്ധന്‍ ഹോട്ടലാണെന്നു കരുതി ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറി, എന്താ ഉള്ളതെന്നു ചോദിച്ചു. ബാര്‍ബര്‍ 'കട്ടിങ്ങും ഷേവിങ്ങും' എന്നു പറഞ്ഞു. വിശപ്പു മൂലം എന്താണു ബാര്‍ബര്‍ പറഞ്ഞതെന്നു മനസിലാകാതെ കടം പറഞ്ഞിട്ടായേലും വിശപ്പടക്കണമെന്നു കരുതി വൃദ്ധന്‍ "രണ്ടും ഓരോ പ്ളേറ്റു പോരട്ടെ" എന്നു പറഞ്ഞു. ഇതു കേട്ടു നിന്നവര്‍ പൊട്ടി ചിരിച്ചു. അപമാനഭാരവും വിശപ്പും താങ്ങാനാവാതേ വൃദ്ധന്‍ തല്‍ക്ഷണം മരിച്ചു വീണു.

ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആള്‍ പന്നിപ്പനിയടിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ മരണമടഞ്ഞു. വൃദ്ധനെ കളീയാക്കിയവരില്‍ ഒരാളുടെ ഒരു കപ്പല്‍ നിറയേ വരുന്ന ഡയമണ്ട്സ്‌ സൊമാലിയന്‍ തീരത്ത് വെച്ചു കൊള്ളയടിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇനിയുമൊരാളുടെ ഭാര്യ കാമുകന്റെ കൂടെ ഒളീച്ചോടവേ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു. വൃദ്ധന്റെ മറുപടികേട്ട് ചിരിക്കാതിരുന്ന ഗോപി എന്നയാള്‍ക്ക് നവ രത്ന ബംബര്‍ അടിച്ചു. അയാളുടെ മകന്‍ എസ്. എസ്. എല്‍.സി. ക്ക് ഏ പ്ളസ് വാങ്ങി എല്ലാ വിഷയത്തിനും പാസായി. ഒരു വിഷയത്തില്‍ പോലും പത്ത് മാര്‍ക്ക് തികച്ച് വാങ്ങാതിരുന്ന തന്റെ മകന്റെ വിജയത്തിനു പ്രത്യുപകാരമായി, വൃദ്ധന്റെ കഥ ലോകമാകേ അറിയിക്കുമെന്നു ഗോപി പ്രതിജ്ഞയെടുത്തു.

തന്റെ മെയില്‍ ലിസ്റ്റിലേ ആയിരം പേര്‍ക്ക് അയാള്‍ ഈ മെയില്‍ അയച്ചു. ക്രിസ്‌മസ് ബംബര്‍ കൂടി അയാള്‍ക്ക് അടിച്ചു. ഇതു കേട്ട ജോസപ്പനും ഇതു പോലേ ചെയ്തു. ആ മാസം അയാള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്ന ഓസി ഓസി വൈ ബാങ്ക് കുത്തു പാളയേടുത്തു, ജോസപ്പന്‍ കടവിമുക്തനായി. ഈ മെയില്‍ ഡിലീറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലി നഷ്ടപ്പെടുകയും അയാളുടെ ഭാര്യ്യുടെ സാലറി കമ്പനി വെട്ടിക്കുറക്കുകയും ചെയ്തു.

ആക്രാന്തപുരത്തേ അന്തപ്പന്‍ ഈ മെയില്‍ ഐഡി ഇല്ലാഞ്ഞിട്ടു 100 കോപ്പി ഫോട്ടൊസ്റ്റാറ്റെടുത്ത് വിതരണം ചെയ്തു. അയാളുടെ മകന്‍ ചാണ്ടികുഞ്ഞിനു റിയാലിറ്റി ഷോയില്‍ ഒരു കോടി രൂപയുടെ ഫ്ളാറ്റടിച്ചു (ഇനി അതിന്റെ ടാകസടയ്ക്കാനുള്ള പണത്തിനു ഒരു 50 ഫോട്ടോകോപ്പി കൂടെ എടുത്തു വിതരണം ചെയ്യാമെന്നു വിചാരിച്ചിരിക്കുവാ അന്തപ്പന്‍). അന്തപ്പന്റെപ് പ്രവര്‍ത്തിയേ പുഛ്ചിച്ച ജഡ്‌ജസ് മതാ ലങ്കേഷ്ക്കറേയും അവുസേക്കുഞ്ഞിനേയും ചാനലുകാരു പിരിച്ചു വിട്ടു.

മാത്രമല്ല. നിങ്ങള്‍ ഓരോ തവണയും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ റപ്പായിസ് തട്ടുകടയില്‍ നിന്നും ഓരോ പരിപ്പുവട അജ്നാമോട്ടോയിലേ വിശന്നു കരയുന്ന വൃദ്ധന്മാര്‍ക്ക് കിട്ടും അതു കൊണ്ട് ഇതു നിങ്ങളുടെ ലിസ്റ്റിലേ പത്തു പേര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്യണം. ഇല്ലെങ്കില്‍ വൃദ്ധന്റെ ശാപമേല്‍ക്കേണ്ടി വരുന്ന അടുത്ത ആള്‍ നിങ്ങളായിരിക്കും.


ഈ ആശയം പണ്ടൊരിക്കല്‍ എന്നോടാരൊ പറഞ്ഞതോര്‍മ്മയുണ്ട്. ആശയത്തിനുള്ള കയ്യടി അയാള്‍ക്ക്. നമ്മള്‍ക്ക് ആശയം വികസപ്പിച്ചതിനുള്ള 5 മാര്‍ക്ക് മതി.

2009, മേയ് 25, തിങ്കളാഴ്‌ച

ഇരുട്ടിന്റെ കവിത

നിങ്ങളെന്നെ കറുപ്പെന്നു വിളിച്ചു
എനിക്കൊരിക്കലും നിറമുണ്ടായിരുന്നില്ല.

എന്നിലേക്കു വിരല്‍ ചൂണ്ടി
നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചോറുണ്ടു
അവര്‍ക്കെന്നും എന്നെ ഭയമായിരുന്നു.

യക്ഷിയും മറുതയും ഒടിമറയനും
ചാത്തന്‍ മറഞ്ഞിരുന്ന കല്ലേറും
ചോരയൂറ്റാനായലഞ്ഞൊരു രക്ഷസും
എന്നോട് ഗണം ചേര്‍ത്തു
നിശാചരരെന്നു വിളിപ്പേര്‍

കണ്ണിലേ രക്തം വറ്റിപ്പോയവര്‍,
അറിവ് തീണ്ടാത്തവര്‍,
ബോധം നശിച്ചവര്‍,
അപഥസഞ്ചാരിണികള്‍,
വഴിപിഴച്ചവര്‍,
ചോരന്മാര്‍, മനസാക്ഷി
വേരറ്റു പോയവര്

അവര്‍ പാഞ്ഞു പോയവഴികളെ നിങ്ങള്‍
പുഛിച്ചും ഒട്ടോരവജ്ഞയോടും
ഇരുട്ടിന്റെ വഴികളെന്നു വിളിച്ചു.

ഞാന്‍ പിഴച്ചതെന്ത്?
വെളിച്ചത്തിനു ധൈര്യമില്ലാതേ പോയത്
ആരുടെ തെറ്റ്?

തന്റെ പാതയേ തടുക്കുന്ന കൈകളില്‍ തട്ടി
ഉടഞ്ഞു പോയ വെളിച്ചത്തേ നിങ്ങള്‍
പൂവിട്ടിരുത്തി.

മരവും മതിലും
ഭൂമിയുടെ പാതിയും
ഭയന്നൊളിച്ചിരുന്നവന്‍
മടങ്ങിയ വഴികളില്‍ പരന്ന-
താണീക്കറുപ്പതില്‍ തെല്ലുമെനിക്കില്ല പാപം
പിന്നീ കല്ലുകളെന്റെ നേര്‍ക്കെറിയുന്നതെന്ത്?

ജീവന്റെ നിറമായവന്‍ ചരിക്കട്ടേ
മരണത്തിന്‍ ഗന്ധമെനിക്കു കല്പിക്കിലും
ശപിക്കപ്പെട്ടവനെന്നും വിളിക്കാമീ
കുറ്റപത്രം ഞാന്‍ സ്വീകരിക്കുന്നു

എങ്കിലും...

ഇരുളിന്റെ കുളിര്മ്മയെടുത്തു കൊള്‍ക ഞാന്‍
നിലാവിനു നല്കിയ നീലിമയും
രാത്രിക്കു നല്‍കിയ ലാവണ്യവും
എന്നില്‍ പെയ്യുന്ന മഴയുടെ
തണുപ്പും താളവുമെന്റെ-
പ്രഭമങ്ങുമീ ഉദയവും
ചുവപ്പിന്‍ കളമിട്ട സായാഹ്നവും
എന്‍ നേഞ്ഞത്തു ചായും നിന്
കൊച്ചു മയക്കവും.

പിന്നെ

എന്നെ ജയിക്കുവാന്‍ തെളിച്ചൊരു
മണ്ണെണ്ണ വിളക്കിന്‍ കഥയൊരു
വീരഗാഥയായ്
പുസ്തകത്താളില്‍ പരത്തിയെഴുതിയാ-
ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുക നീ

കണ്ണുനീര്‍ത്തുള്ളിയോട്

കണ്ണുനീര്‍ തുള്ളികളേ നിങ്ങള്‍
മണ്ണില്‍ വീണുടയാതെയെന്‍-
കൈയിലക്കുമ്പിളില്‍ പൊതിഞ്ഞെടുത്തു

ജീവിതത്തിന്റെ മുള്‍പടര്‍പ്പില്‍ വീണെന്‍-
ഹൃദയം മുറിഞ്ഞതില്‍
ചോര പൊടിയുമ്പോള്‍

കാത്തുവെച്ചൊരാ കണ്ണുനീര്‍ മണികള്‍
നീറുന്ന മുറിവില്‍ പുരട്ടി ഞാന്‍
കുളിര്‍മ്മയെഴുന്നൊരു ലേപനമെന്നോണം

2009, മേയ് 24, ഞായറാഴ്‌ച

വെസ്റ്റ് മിനിസ്റ്റര് ആബെയി - ജോസഫ് അഡ്ഡിസന്‍

West Minster Abbey
Author: Joseph Addison
Gynre: Essay


Pallida mors aequo palsat pede pauperam tabernas
Regumque tures, O beati Sexti,
Vitae summa brevis spem nos vetat inchoare longam:
Jam te premet nox, fabulaeque manes,
Et domus exilis Plutonia
- Horace

അല്ലയോ സന്തോഷവനായ സെക്സ്റ്റസ്,
നിഷ്പക്ഷ പാദങ്ങളില്‍
വിളറിയ മരണം കുചേലകുടിലുകളുടെയും,
കുബേരകൊട്ടാരങ്ങളുടെയും വാതിലില്‍ മുട്ടുന്നു.
അകലേകാണും പ്രതീക്ഷകള്‍ മറയുന്നു
ജീവന്റെ നൈമഷീകതയാല്‍
ഇരവിനാല്‍ അതിക്രമിക്കപ്പെട്ടിരിക്കുന്നു നീയും
മഹത്തമാം നിഴലുകളും
പ്ലൂട്ടൊയുടെ ദൌര്‍ഭാഗയമര്‍ന്നൊരീ ഭവനവും.
- ഹൊറേയ്സ്

മനസ്സ് ഗൌരവപൂര്ണ്ണമായ അവസ്ഥയിലാണെങ്കില്‍. വെസ്റ്റ് മിനിസ്റ്റര്‍ അബെയിലൂടെ നടക്കുന്നത് എന്റെ പതിവാണു. മ്ളനാപൂര്‍ണ്ണമായ പ്ര്ദേശം, അല്ലെങ്കില്‍ ആ വാക്ക് ഏറ്റവും യോജിക്കുന്ന ഇടം, അവീടെ ഉറങ്ങുന്നവരുടെ അവസ്ഥ പൊലെ തന്നെ ആഴമേറിയ ഗൌരവം തങ്ങി നില്‍ക്കുന്ന സ്ഥലം എന്നീ നിലകളില്‍ അത് നിരാകരിക്കാവുന്ന ഒരു സംഗതി അല്ല. ഇന്നലേ ഒരു സയാഹ്നം മുഴുവന്‍, ദേവാലയത്തിലും ഇടനാഴിയിലും പരിസരത്തുമായി ഞാന്‍ കഴിച്ചു കൂട്ടി, വിവിധ ശ്രേണിയിലുള്ള ആളുകളുടെ കുഴിമാടഫലകങ്ങ്നളില്‍ ആലേഖനം ചെയ്തിരുന്നവ ആസ്വദിച്ചുകൊണ്ട്. മിക്കവയിലും സംസകരിക്കപ്പെട്ട മനുഷ്യന്‍ ജനിച്ച ദിവസവും മരിച്ചദിവസവുമല്ലാതേ, അദ്ദേഹത്തേക്കുറിച്ച് മറ്റൊന്നും എഴുതിയിട്ടില്ല. ആ മനുഷ്യന്റെ ചരിത്രം മുഴുവന്‍ ഈ രണ്ട് അവസ്ഥകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. പൊതുവില്‍ എല്ലവാരുടെയും കാര്യം അങ്ങിനെയാണു. ഫലകങ്ങള്‍ മാര്‍ബിളിലുള്ളതോ, പിച്ചളയിലുള്ളതോ ആകട്ടേ, അയാള്‍ ജനിച്ചു, അയാള്‍ മരിച്ചു എന്നല്ലാതെ മറ്റൊരോര്‍മ്മകളും അയാളേക്കുറിച്ച് അവ അവശേഷിപ്പിക്കുന്നില്ല എന്നതില്‍ ഒരു ഹാസ്യാത്മകത ഉണ്ട്.

പള്ളിയിലേക്കു പോകുമ്പോള്‍ ആ രംഗം ഞാന്‍ വീക്ഷിച്ചു, ശവക്കല്ലറകള്‍ കുഴിക്കുന്നത്. മണ്കോരിയില്‍ നിറയുന്ന പുതുമണ്ണില്‍ അസ്ഥിയുടേയോ തലയോട്ടിയുടേയോ അവശിഷ്ടങ്ങള്‍ പുതഞ്ഞിരിക്കുന്നു. അവ ഒരിക്കലോ പിന്നിടെപ്പൊഴുമൊ മനുഷ്യ ശരീരത്തിന്റെ രൂപീകരണത്തില്‍ ഭാഗമായിരുന്നു. അതേക്കുറിച്ച് ഞാന്‍ ചിന്താമഗ്നനായി. ഈ കത്തീഡ്രലിലേക്കുള്ള പാതയുടെ കീഴില്‍ എത്രയോ പേര്‍ വിശ്രമിക്കുന്നുണ്ട്, എത്രമാത്രം സ്ത്രീപുരുഷന്മാര്‍, എത്രമാത്രം മിത്രവൈരികള്‍, എത്രമാത്രം പുരോഹിതര്‍, പടയാളികള്‍, അല്‍മായര്‍, അവര്‍ എത്ര കോമളരോ, ശക്തരോ, യൌവനയുക്തരോ, വയോധികരോ ആകട്ടേ, തുല്യരായി, സാധാരണക്കാരെപ്പോലേ ഇടകലര്‍ന്നീ മണ്ണിനടിയില്‍ ഉറങ്ങുന്നു.

ജീവിതങ്ങളുടെ വലിയ പുസ്തകം ഈ വിധം അളന്നിട്ടു, ഞാന്‍ സ്മാരകശിലകള്‍ ഓരോന്നായി സൂക്ഷമായി നിരീക്ഷിച്ചു. സെമിത്തേരിയുടെ ഒട്ടുമിക്ക ഭാഗത്തും പൌരാണികതയണിഞ്ഞ് അവ നില്‍ക്കുന്നു. ചിലവയില്‍ ആലേഖനം ചെയ്തിരിക്കുന്ന കുറിപ്പുകളുടെ ആഢംബരത കണ്ടാല്‍ അതു പരേതനുമായി എന്തെങ്കിലും ബന്ധമുള്ളതാണോ എന്നു ശങ്കിച്ചു പോകും. ഒരു പക്ഷേ പരേതന്‍ തന്നെ തന്റെ സുഹ്രൃത്തുക്കള്‍ ചൊരിഞ്ഞിരിക്കുന്ന പ്രശംസ വായിച്ച് ലജ്ജിച്ചു പോകും. ചിലവ വളരേയധികം വിനയാന്വിതമാകത്തക്കവിധം പരേതന്റെ സ്വഭാവവൈശേഷ്യങ്ങള്‍ ഗ്രീക്കിലും ഹീബ്രുവിലുമാണു എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പന്ത്രണ്ട് മാസത്തില്‍ ഒരിക്കല്‍ പോലും അതാരും മനസിലാക്കാന്‍ പോകുന്നില്ല. കവികളെ സംക്സകരിച്ചിരിക്കുന്ന ഭാഗത്ത്, സ്മാരകശിലകളില്ലാത്ത കവികളേയും, കവിയല്ലാത്തവര്‍ക്ക് സ്മാരകശിലയും കണ്ടു.

മഹത്തരമായ ഓരോ കല്ലറകളും കാണുമ്പോള്‍ എന്റെ അസൂയയുടെ എല്ലാ വികാരങ്ങളും എന്നില്‍ തന്നെ മരിക്കുന്നു. ഓരോ സുമുഖരുടെയും കല്ലറകളിലെ കുറിപ്പു വായിക്കുമ്പോള്‍ എന്നിലേ അനഭിമതമായ ആശകള്‍ മാഞ്ഞുപോകുന്നു. ശവക്കല്ലറകളില്‍ കാണുന്ന മാതാപിതാക്കളുടെ വ്യഥകളോടുള്ള സഹതാപത്താല്‍ എന്റെ ഹൃദയം ഉരുകുന്നു. മതാപിതാക്കളുടെ തന്നെ കല്ലറകള്‍ കാണുമ്പോള്‍, ആര്ക്ക് വേണ്ടിയാണോ നമ്മള്‍ വിതുമ്പുന്നത് അവരുടെ പാതകള്‍ അധികം വൈകാതെ നമ്മളും പിന്തുടരേണ്ടി വരുമല്ലോ എന്നു ചിന്തിക്കുമ്പോള്‍ ആ വ്യഥയുടെ നിരര്‍ത്ഥതയേയും പരിഗണിക്കേണ്ടി വരുന്നു.

തന്നെയടക്കിയവരുടെ കൂടെ അന്ത്യവിശ്രമം കൊള്ളുന്ന രാജക്കനമാരെയും, അടുത്തടുത്ത് വിശ്രമിക്കുന്ന ബദ്ധവൈരികളേയും, തന്നോടെതിര്‍ത്തവരുടെ കുടെ മണ്ണു പങ്കുവെയ്ക്കുന്ന വിശുദ്ധരുടെയും കുഴിമാടങ്ങള്‍ കാണുമ്പോള്‍, മനുഷ്യകുലത്തിലേ ചെറിയ ചെറിയ തര്‍ക്കങ്ങളൂം മത്സരങ്ങളും വിഭാഗീയതകളും അല്പം ദുഃഖത്തോടും അത്ഭുതത്തോടും കൂടി ഞാന്‍ സ്മരിക്കുന്നു. അവരുടെ കുഴിമാടങ്ങളിലെ ചരമദിനം ഞാന്‍ വായിച്ചു. ചിലര്‍ ഇന്നലേ മരിച്ചവര്‍, ചിലര്‍ അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്പ്. ആ ദിനങ്ങള്‍ വായിക്കുമ്പോള്‍, നമ്മളെല്ലവാരും സമകാലീനരായി കല്ലറകളില്‍ നിന്നും പുറത്തുവരുന്ന ആ മഹത്തായ ദിനത്തേയും ഞാന്‍ സ്മരിക്കുന്നു.

[ജോസഫ് അഡ്ഡിസന്‍ (1672-1719) : ചാര്‍ട്ടര്‍ഹൌസില്‍ നിന്നും ഓക്സ്ഫേഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹേയ്‌ലിഫാക്സിലേ പ്രഭുവിന്റെ നിര്‍ബന്ധത്താല്‍ വൈദീകനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ദ് കാംപെയിന്‍ പ്രസിദ്ധീകരിച്ചു കൊണ്ട് സാഹിത്യ പ്രവേശം. ടാറ്റ്‌ലര്‍, സ്പെക്റ്റേയ്റ്റര്‍ എന്നീ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് ക്വീന്‍ ആന്നെയുടെ ലണ്ടന്‍ സമൂഹത്തില്‍ അതിബൃഹത്തായ സ്വാധീനം ഉണ്ടായിരുന്നു. ദ് വിഷന്‍ ഒഫ് മിസ്രാ, വെസ്റ്റ് മിനിസ്റ്റര്‍ അബേയ് എന്നിവ, തന്റെ തലമുറയേ ഉയര്‍ന്ന ചിന്താസരണിയിലേക്കുയര്‍ത്തുന്നതിനു പ്രേരകമായവ ആയിരിന്നു.]

2009, മേയ് 20, ബുധനാഴ്‌ച

മോക്ഷം

മൃതിയൊരു കരിമ്പടമായ് പുതച്ചെന് ജഡമേ
മരവിക്ക നീ

നാറുന്ന കറുത്ത പുഴ* നീന്തിയെത്തുമ്പോള്
നിരക്കുന്നു മുന്നില്
മോക്ഷത്തിനു മുന്നിലായ്
ഇനിയുണ്ട് ജന്മം

ജനിമൃതികളുടെ മുറ്റത്തിനിയൊരു
പേറ്റുനോവും പിച്ചവെയ്പും
ക്ളസ്റ്ററുകള് മാറു പിളര്ത്തും വരേ
മനുഷ്യനായ്?

വേണ്ട!!

ബീജാങ്കുരണങ്ങള്ക്ക് സാക്ഷിയായ്
മുള്മുനകള്ക്കിടയില്
വിടര്ന്നൊരു പനിനീര് ദളമായ്
അവളുടെ മുടിയില് തിരുകാന്
അവന് നല്കിയ പ്രണയത്തേ
ചവിട്ടിയരയ്ക്കും വരേ?

വേണ്ട!!

പ്യൂപ്പയ്ക്കുള്ളില് തപസ്സിരുന്നു
അരളിയുടെ ഇലകള് അയവിറക്കി നിന്
ഉറക്കം തീര്ന്നൊരുനാളില്
പുറത്തിറങ്ങാം നീര്ത്തി വര്ണ്ണച്ചിറകുകള്
അവര് പെറുക്കി വെച്ച കല്ലും പെറുക്കം പിന്നെ
സ്റ്റഫ് ചെയ്തു താളിലൊട്ടിക്കും വരേ?

വേണ്ട!!

പിന്നേ പശുവോ, കാളയോ പോത്തോ
തുറിച്ചൊരു കണ്ണുമായ് നാവ് തള്ളി
തൊലിയുരിഞ്ഞ തലയുമുയര്ത്തിപിടിച്ചൊരു-
വെട്ടുകത്തിക്ക് കൂട്ടിരിക്കും വരേ?

വേണ്ട!!

കാവലിരിക്കാം ഇനിയൊരു ജന്മം
രോമമാര്ന്നൊരീ വാലുമാട്ടി
നിഴലില് മറയുന്നതാരോ
പാളി വന്നൊരു ചെത്തു കല്ലു
നിന് കുരയുടെ താളം തെറ്റും വരേ

മൌനം

വേഗത്തില് മൃതിയാര്ക്കുമെന്തുണ്ട് കിട്ടുവാന്
കൃമിയോ കീടമോ കൂത്താടിയോ കുത്തി-
ചോരയൂറ്റുന്ന മാത്രയില് മരണപ്പെടാം
ജീവനത്തിന്നു ചെയ്തൊരു യുദ്ധമെന്നെഴുതുക
നിന്റെ ജീവന്റെ കണക്കു പുസ്തകത്തില്
വീരസ്വര്ഗ്ഗം ഞാന് പൂകാതിരിക്കുമോ?


*വൈതരണി

2009, മേയ് 18, തിങ്കളാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഇറ്റാലിയന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Padre Nostro (Italian)
പാദ്രെ നോസ്ത്രോ

Padre nostro, che sei nei cieli!
പാദ്രെ നോസ്ത്രോ ഷേ സെ നെ ചേളി
Sia santificato il tuo nome.
സിയ സാന്തിഫികാനോ ഇല്‍ തുഓ നോമേ.
Venga il tuo regno.
വെഞാ ഇല്‍ തുഓ റെഞ്ഞോ
Sia fatta la tua volontá.
സിയാ ഫത്താ ല തുആ വൊളോന്താ
Come in cielo cosí in terra.
കോമേ ഇന്‍ ചേലോ കോസി ഇന്‍ തേറാ.
Dacci oggi il nostro pane quotidiano,
ദാചീ ഓഗ്ഗി ഇല്‍ നോസ്ത്രോ പാനെ കൊദിദിയാനോ,
E rimetti a noi i nostri debiti,
ഏ റിമെത്തീ അ നോയീ നോസ്ത്രി ദെബിത്തീ
Come noi li rimettiamo ai nostri debitori.
കോമെ നോയി ലി റിമെത്തിയാമോ അയി നോസ്ത്രി ദെബിതോറി.
E non ci indurre in tentazione,
ഏ നോന്‍ സി ഇന്‍ദൂരെ ഇന്‍ തേന്‍താഷിയോനേ,
Ma liberaci dal male.
മാ ലിബെരാസി ദല്‍ മാലേ


Tuo il regno, Tua la potenza e la gloria nei secoli dei secoli.
തുഓ ഇല്‍ റെഞ്ഞോ, തുആ ല പൊതേന്‍സാ അ ല ഗ്ളൊറിയ നെ സെകോളീ ദെ സെക്കോളി.
Amen

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009, മേയ് 17, ഞായറാഴ്‌ച

സന്ദേശകാവ്യാത്മക ബൂലോകം

“ആവിശ്ചിന്താഭരവനരിപ്പാട്ടു വാണൊരു കാലെ
സേവിക്കാനായ്...”

ആദ്യമായി വായിക്കുന്ന സന്ദേശകാവ്യം 'കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ' മയൂര സന്ദേശമാണു. ആഗ്രഹം കൊണ്ടു വായിച്ചതല്ല. ഒന്പതാം ക്ളാസിലെ മലയാളം ടെക്സ്റ്റില്‍ അതു നിര്‍ബന്ധ പാഠം ആയിരുന്നു. കാളീദാസന്റെ 'മേഘസന്ദേശ'ത്തിന്റെ ചുവടുപിടിച്ചാണു കേരളവര്‍മ്മ മയൂരസന്ദേശം എഴുതിയത്. നരേന്ദ്രദിഷ്ടത്വം അഥവാ രാജകോപം മൂലം, കേരളവര്‍മ്മ ഹരിപ്പാട് താമസിക്കുന്ന കാലത്ത് വിരഹിതനായി തന്റെ പ്രേയസിക്കു മുരുകവാഹനമായ മയില്‍ വശം അയക്കുന്ന സന്ദേശമായിട്ടാണു മണിപ്രവാളശൈലിയിലുള്ള ഈ കാവ്യം പുരോഗമിക്കുന്നത്.

മണിപ്രവാളത്തിലുള്ള ഉണ്ണുനീലിസന്ദേശമാണു മലയാളത്തിലേ പ്രഥമ സന്ദേശകാവ്യം. ഉണ്ണുനീലിയുടെ പ്രിയതമനില്‍ അനുരക്തയായ ഒരു യക്ഷി അദ്ദേഹം ശയിച്ചുകൊണ്ടിരിക്കെ അപഹരിച്ചു കൊണ്ടു പോകുന്നു. വഴിമധ്യേ വെച്ചു ഉണരുന്ന നായകന്‍ മന്ത്രം ജപിച്ച് യക്ഷിയില്‍ നിന്നു വിമുക്തനായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനടുത് പതിക്കുന്നു. പിന്നീട് രാജാവായ ആദിത്യവര്‍മ്മ വഴി കടുത്തുരുത്തിയില്‍ താമസിക്കുനു ഉണ്ണൂലിക്ക് സന്ദേശം അയക്കുന്നതാണു ഇതിവൃത്തം. അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ത്തലം വരെയുള്ള വഴികൂടി സന്ദേശകാവ്യങ്ങളില്‍ വിവരിക്കുന്നതിനാല്‍ അവ അക്കാലത്തിന്റെ സ്ഥലവിവരങ്ങളും വായനക്കാരനു നല്‍കുന്നുണ്ട്.

പശ്ചാത്യ സാഹിത്യത്തില്‍ എപിസ്തോലറി എന്ന വിഭഗത്തിലാണു സന്ദേശകാവ്യത്തോടു സാമ്യമുള്ള കൃതികള്‍ വരുന്നത്. പക്ഷേ ഇതില്‍ സന്ദേശവാഹകന്‍ ഇല്ലായെന്നു തന്നെ പറയാം. എഴുത്തയക്കുന്ന ആളും വായിക്കുന്നയാളും മാത്രമേ ഉള്ളു. പതിനെട്ടാം നൂറ്റാണ്ടിലാണു എപിസ്തോലറി സാഹിത്യം ജനപ്രിയമാകുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലേ ആദ്യ നോവല്‍ എന്നു അവകാശപ്പെടുന്നവയില്‍ ഒന്നായ (ജോണ്‍ ബനിയന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സ്, ഫിലിപ്പ് സിഡ്ണിയുടെ ദ് കൌണ്ടസ്സ് ഒഫ് പെമ്പ്രോക്സ്, ഡാനിയെല്‍ ഡെഫോയുടെ റൊബിന്‍സന്‍ ക്രൂസോ തുടങ്ങിയവയൊക്കെ ആദ്യ നോവല്‍ ആണെന്ന തര്‍ക്കം നിലവിലുണ്ട്) സാമുവെല്‍ റിച്ചാഡ്സന്റെ പമീല(Virtue Rewarded)യാണു സന്ദേശസാഹിത്യം ഒരു ട്രെന്റ് ആക്കിയത്. വേലക്കാരിയായ പമീല തന്റെ യജമാനന്റെ പ്രലോഭനങ്ങളെ അതി ജീവിക്കാന്‍ മാതാപിതാക്കളോട് ഉപദേശം അപേക്ഷിച്ച് അയക്കുന്ന ലെറ്ററുകളായാണു നോവലിന്റെ അവതരണം. റഷ്യന്‍ സാഹിത്യകാരന്‍ ഫയദോര്‍ ഡോസ്റ്റോവ്സ്കിയുടെ ആദ്യനോവലായ പാവപ്പെട്ടവര്‍ (Poor Folks) സന്ദേശശൈലിയിലുള്ള നോവല്‍ ആണു. വിപ്ളവത്തിനു മുന്‍പുള്ള റഷ്യയിലേ ദുരിതജീവിതത്തിന്റെ ചിത്രങ്ങല്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മിലയക്കുന്ന കത്തുകളിലൂടെ ഡോസ്റ്റോവ്സ്കി വരച്ചിടുന്നു.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍ (Letters from a Father to his Daughter) പിന്നീടാണു പുസ്തകം രൂപം കൈവരിച്ചതെങ്കിലും ഈ ഒരു വിഭാഗത്തില്‍ പെടുത്താവുന്നതാണു. ഭൂമിയുടെയും ജീവജാലങ്ങളുടെയും ഉത്ഭവവും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും രൂപാന്തരണവും വളര്‍ച്ചയും നെഹ്രു മകള്‍ക്ക് വിശദീകരിക്കുന്നു.വെറുമൊരു ലെറ്റര്‍ എന്നതിലുപരി, പൊതുവായതോ സാമൂഹികമോ ധാര്‍മ്മികമോ സാംസ്കാരികമോ ആദര്‍ശപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്തിട്ടുള്ളവയാണു ഈ സൃഷ്ടികള്‍. മുഹമ്മദ് ബഷീറിന്റെ നേരും നുണയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (കുറെക്കൂടി വ്യക്തിപരമാണു) എന്നിവയും ഇവിടെ ചേര്‍ക്കുന്നു. ഒരാള്‍ക്കെഴുതുന്നവയെങ്കിലും സാര്‍വത്രികമായി സംസാരിക്കുന്നവയാണു ബൈബിളിലുള്ള സന്ദേശ സാഹിത്യങ്ങള്‍. ബൈബിള്‍ ഒരു സാഹിത്യ ഗ്രന്‍ഥം എന്ന നിലയിലെടുത്താല്‍ സെയിന്റ് പീറ്റര്‍, സെയിന്റ് പോള്‍, സെയിന്റ് ജോണ്‍, സെയിന്റ് ജേക്കബ് തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങള്‍ ഒരാളെയാണു അഭിസംബോധന ചെയ്യുന്നതെങ്കിലും അതൊരു സമൂഹത്തിനോ സമുദായത്തിനോ പൊതുവായി എഴുതിയിട്ടുള്ള സന്ദേശകൃതികളാണു.

സാഹിത്യലോകത്തിന്റെ വിവിധ വിഭാഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ബൂലോകത്ത് സന്ദേശസാഹിത്യവും കണ്ടു വരുന്നതില്‍ അത്ഭുതമില്ല. ചാര്‍ളിയുടെ പ്രേമലേഖനമാണു ഇത്തരത്തില്‍ ഞാനാദ്യം വായിക്കുന്നത്. പ്രേമലേഖനത്തിന്റെ പുത്തന്‍ രൂപവും ഒരു നിഷ്കാസിതകാമുകന്റെ വികാരങ്ങളും വിചാരങ്ങളും നര്മ്മത്തിന്റെ മേമ്പൊടിയോടെ അപ്രകാശിത പ്രേമലേഖനവും രണ്ടാം ഭാഗവും ചേര്‍ത്ത് ബെര്‍ളി നന്നായി അവതരിപ്പിച്ചു. എനിക്കു തോന്നുന്നത് അതു ഈമെയിലായി ഒരുപാടു ദൂരം സഞ്ചരിച്ചിട്ടുണ്ട് എന്നാണു. ഈ ഴാനറില്‍ കുറെക്കൂടി ഗൌരവമായതും പൊതുസ്വഭാവമുള്ളതുമായ വിഷയം കൈകാര്യം ചെയ്യാന്‍ കുടി ബെര്ളിത്തരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഡിപ്രഷന്‍ കാലത്തേ പ്രൊപോസലും, സതാംപ്റ്റണില്‍ നിന്നു സണ്ണിക്കുട്ടിയുടെ എഴുത്തും ,പ്രൊമോഷണല്‍ കം മോട്ടിവേഷണലും ആഗോള സാമ്പത്തീക പ്രതിസന്ധിയുടെ വൈവിധ്യമുള്ള ചിത്രങ്ങള്‍ തുറന്നു കാണിക്കുന്നു. മാഷു പറഞ്ഞത് പോലുള്ള ബ്ളോഗ്ഗിങ്ങിന്റെ നേര്‍ വഴിയിലേ സാമൂഹിക പ്രതിബദ്ധത ഇവയില്‍ കാണാം. രചനാസങ്കേതം ഒന്നുതന്നെയെങ്കിലും മടുപ്പിക്കുന്നില്ല. നല്ല ക്ളൈമാക്സുകളും.

കൊള്ളികളിലും കണ്ടൊരു സന്ദേശം. മലയാളനാടിനു മുകളിളുടെ പറക്കുന്ന മേഘത്തോട് കൊള്ളി വെച്ച പരിഭവങ്ങള്‍. പരിഭവങ്ങള്‍ അല്പം കടന്നു പോയെങ്കിലും നല്ല കവിത. ഇവിടെ മേഘം സന്ദേശവാഹകന്‍ അല്ല, ശ്രോതാവാണു. സവ്യന്‍ പുതുതായി രണ്ടു കത്തു കൂടി ഇട്ടിട്ടുണ്ട്. നീല്‍ തോമായുടെ ഡിലെമ്മ (ഇനി ഡൈലെമ തന്നെയോ?) അല്പം വളച്ചു വിട്ട ശരമാണു. ബെര്‍ളിയുടെ പോര്‍ണോയ്ക്ക് നേരെയെന്നു അഭിപ്രായങ്ങളില്‍ നിന്നു തോന്നിയെങ്കിലും തോമായുടെ പ്രതിസന്ധി പൊതുവായ ചില പ്രതിഭാസങ്ങളിലേക്കുള്ള തൊടുക്കലാണെന്നാണു എനിക്കു മനസിലായത്. മന്ദ്യ കാലത്തേ പത്രധര്മ്മം കുറിക്കു കൊള്ളുന്നു.

കൂടുതല്‍ പോസ്റ്റുകള്‍ ഉദാഹരിക്കാത്തത് എന്റെ വായനാപരിധി കുറഞ്ഞുപോയത് കൊണ്ടാണു. എന്തായാലും എനിക്കു തോന്നുന്നത് ഈ വിഭാഗത്തില്‍ കൂടുതള്‍ പോസ്റ്റുകള്‍ വരുമെന്നാണു. പുതിയൊരു ട്രെന്റ് ആയിമാറിയേക്കാമെന്നു തന്നെ.ബൂലോക സന്ദേശകാവ്യ പ്രസ്ഥാനം വളരുകയും തഴച്ചു വളരുകയും പുഷ്പ്പിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യട്ടേ. ആശംസകള്‍.

2009, മേയ് 16, ശനിയാഴ്‌ച

അപരന്മാരുടെ കളികള്

പനച്ചി പണ്ടു മനോരമയില്‍ അപരന്മാരുടെ വിവിധാര്ത്ഥങ്ങള്‍ ശബ്ദതാരാവലി ആധാരമാക്കി എഴുതിയതിനാല്‍ അതിന്റെ പിറകേ പോകുന്നതില്‍ വലിയ പ്രസക്തിയില്ല. തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ വരുന്നത് പുതുമയല്ല. ഒന്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠി ശ്രീകുമാറിനെ ജയിപ്പിക്കാന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആന്റണി ജിജുവിനെതിരെ ആന്റണി ജോജോയേ നിര്‍ത്തി പണ്ടു പയറ്റിയ തന്ത്രം ഇപ്പോള്‍ ഓര്‍ക്കുന്നു. ജോജോയ്ക്ക് അന്നു ആറു വോട്ടാണു കിട്ടിയത് ശ്രീകുമാര്‍ 10 വോട്ടിനു ജയിക്കുകയും ചെയ്തു.

അപരന്മാര്‍ ഇക്കുറി പാരയായത് അഡ്വ. മുഹമ്മദ് റിയാസിനാണു. കോഴിക്കോട് മണ്ഡലത്തില്‍ എം. കേ രാഘവനോടു മത്സരിച്ച റിയാസ് വെറും 836 വോട്ടിനാണു പരാജയപ്പെട്ടത്. കല്ലുകടിയായത് അപരന്മാരായ റിയാസ്, കേ. മൊഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പി. ഏ. മുഹമ്മദ് റിയാസ് എന്നിവര്‍. പോക്കറ്റിലാക്കിയത് ഏകദേശം 4800 വോട്ടുകളാണു. എം. രാഘവന്‍ എന്ന അപരന്‍ 1750 വോട്ട് നേടിയെങ്കിലും റിയാസുമാരു വാരിയ വോട്ടുകള്‍ നിര്‍ണ്ണായകമായി എന്ന കാര്യത്തില്‍ സംശയമില്ല. സതീശന്‍ പാച്ചേനിക്കും അപരനായ സതീശന്‍ ഇ.വി നല്കിയ തിക്താനുഭവം മറക്കാവുന്നതല്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.ബീ രാജേഷിനോട് വെറും 1820 വോട്ടിനു പരാജയപ്പെട്ട പാച്ചേനി, ഇ.വി നേടിയ 5478 വോട്ടുകളേക്കുറിച്ച് ഓര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

വയനാട്ടില്‍ കന്നിക്കാരനായ എം ഐ. ഷാനവാസിനു മുരളി ഫാകടര്‍ പോലേ തന്നെ വെല്ലുവിളിയാകാതെ പോയി അപരന്മാരും. ഷാനവാസ് മനക്കുളങ്ങരപറമ്പിലും അഡ്വ. ഷാനവാസ് മലപ്പുറവും ചേര്‍ന്നു 5500 വോട്ടുകള്‍ കൈക്കലാക്കിയെങ്കിലും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയാകാന്‍ എം. ഐ. ഷാനവാസിനു കഴിഞ്ഞു. സിറ്റിങ്ങ് എം.പി. അഡ്വ. പി. സതീദേവിക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തിനാണു മുല്ലപ്പിള്ളി രാമചന്ദ്രന്‍ ജയിച്ചത്. എങ്കിലും സതീദേവിക്കു കിട്ടുമായിരുന്ന 5000-ത്തോളം വോട്ടുകളാണു സതീദേവിയും, പി. സതീദേവി പള്ളിക്കലും ചെര്‍ന്നു ഇല്ലാതാക്കി കളഞ്ഞത്.

ഏറ്റവും അധികം അപരന്മാര്‍ മത്സരിച്ചത് കോട്ടയതാണു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ മൂന്നു പേരും (ജോസ്, ജോസ് മാത്യു, ജോസ് കെ മാണി) സുരേഷ് കുറുപ്പിനെതിരെ നാലു പേരും (സുരേഷ് എല്‍.ബി. കുറുപ്പ്, സുരേഷ് കുറുമ്പന്‍, സുരേഷ് ടി. ആര്‍, സുരേഷ് കുമാര്‍ കേ). തിരുവനന്തപുരത്ത് ശശി തരൂറിനു ശശി ജാനകിയും ശശി കളപ്പുരക്കലും വെല്ലുവിളിയായതെ ഇല്ല. ആറ്റിങ്ങലില്‍ എ. സമ്പത്തിനെതിരേ പ്രൊഫ. ജി. ബാലചന്ദ്രനു ലീഡ് വ്യത്യാസം കൂട്ടുന്നതില്‍ ബാലചന്ദ്രന്‍ കെ. (1517 വോട്) ബാലചന്ദ്രന്‍ സി.പി. (740) എന്നിവര്‍ക്ക് കൂടി പങ്കുണ്ട്. ആലത്തൂരില്‍ മത്സരിച്ച എന്. കെ. സുധീറിന്റെ അപരന്‍ കെ. കെ. സുധീറാണു ഏറ്റവും അധികം വോട്ട് നേടി അപരന്മാരില്‍ കേമനായത്. എകദേശം 7000-ത്തിലധികം വോട്ട്. രസകരമായ വസ്തുത ബി.എസ്.പി സ്ഥാനാര്‍ത്തി ഡോ. ഡി സുദേവനെ പിന്തള്ളി കെ.കെ. സുധീര്‍ നാലാം സ്ഥാനത്തെത്തി എന്നതാണു.

കൊല്ലത്ത് എന്‍ പീതാംബരക്കുറുപ്പിന്റെ അതേ പേരില്‍ മത്സരിച്ച അപരന്‍ നേടിയ 4000-ത്തോളം വോട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ലീഡ് നില കുറച്ചു കൂടെ ഉയര്‍ത്താമായിരുന്നു. സിന്ധു ജയനും സിന്ധു കെ.എസും ചേര്‍ന്നു 6000 വോട്ടുകള്‍ എടുത്തില്ലായിരുന്നെകില്‍ കെ.വി. തോമാസിനു കുടിക്കാനുള്ള വെള്ളം കൊച്ചീക്കായലീന്നു കോരേണ്ടി വന്നേനെ. കൊച്ചീക്കാര്‍ക്കു കിട്ടാവുന്നതിലധികം വെള്ളം മാഷിനെക്കൊണ്ടു കുടിപ്പിച്ചിട്ടാണു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിന്ധു ജോയി തോല്‍വി സമ്മതിച്ചത്. ഹുസൈന്‍ ര്ണ്ടത്താണിക്ക് പൊന്നാനിയില്‍ നാലപരന്മാരുണ്ടായിട്ടും ഫലത്തില്‍ ഗുണമൊന്നും കണ്ടില്ല.

പത്തനം തിട്ടയില്‍ ആന്റൊ ആന്റണിയുടെ പെരില്‍ തന്നെ അപരനിണ്റങ്ങി 2000-ത്തിനടുത്ത് വോട്ടു സ്വന്തമാക്കി. ഇടുക്കിയിലും, മാവേലിക്കരയിലും, മലപ്പുറത്തും, കാസര്‍കോടും, ആലപ്പുഴയിലും അപരന്മാര്‍ ഇറങ്ങിയില്ല. ചാലക്കുടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേ.പി. ധനപാലനെതിരെ പരാജയപ്പെട്ട അഡ്വ. യു.പി ജോസഫിനു കൂട്ടായി വെറും യു.പി. ജോസഫുണ്ട്.

അപരന്മാര്‍ ഇലക്ഷനിലേ മാര്‍കറ്റിങ്ങ്‌ തന്ത്രമായി മാറിയിട്ടുള്ളതാണു. ചിലയിടത്ത് മാത്രം അപരതന്ത്രം വിജയിക്കുന്നുള്ളുവെങ്കിലും ഇലക്ഷന്‍ ഉള്ളിടത്തോളം കാലം അപരന്മാര്‍ അരങ്ങിലുണ്ടാവും, വില്ലനായും കോമാളിയായും ഒരു പക്ഷേ നായകനായും.

2009, മേയ് 14, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ജെര്‍മ്മന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Das Vaterunser (German)
ദസ് ഫാതര്‍ ഉണ്‍സര്‍ (ജെര്‍മ്മന്‍)


Vater unser im Himmel!
ഫാതര്‍ ഉണ്‍സര്‍ ഇം ഹിമ്മെല്‍!
Geheiligt werde Dein Name.
ഗെഹൈലിറ്റ് വെര്‍ദെ ദൈന്‍ നാമെ.
Dein Reich komme.
ദൈന്‍ റേഷ് കോമ്മെ,
Dein Wille geschehe, wie im Himmel, so auf Erden.
ദൈന്‍ വില്ലെ ഗെഷേ വിയെ ഇം ഹിമ്മെല്‍ സൊ ഔഫ് ഏര്‍ദെന്‍.
Unser tägliches Brot gib uns heute,
ഉണ്‍സെര്‍ റ്റഗ്ലിഷെസ് ബ്രോത് ഗിബ് ഉണ്‍സ് ഹോത്‌,
Und vergib uns unsere Schuld, wie auch wir vergeben unseren Schuldigern,
ഉണ്‍ദ് വെര്‍ഗിബ് ഉണ്‍സ് ഉണ്‍സെരെ ഷുള്‍ദ് വൈ ഓഷ് വിര്‍ വെര്‍ഗെബെന്‍ ഉണ്‍സെരെന്‍ ഷുള്‍ദിഗേണ്‍,
Und führe uns nicht in Versuchung,
ഉണ്‍ദ് ഫൂഹ്രെ ഉണ്‍സ് നീഷ് ഇന്‍ വെര്‍സുഷുങ്
Sondern erlöse uns von dem Bösen.

സൊന്‍ദേന്‍ എര്‍ലോസ്‌ ഉണ്‍സ് വൊന്‍ ദെം ബോസെന്.




Denn Dein ist das Reich und die Kraft und die Herrlichkeit in Ewigkeit.

ദെന്‍ ദൈന്‍ ഇസ്റ്റ് ദസ് റെയ്ഷ് ഉണ്‍ദ് ദൈ ക്രാഫ്റ്റ് ഉണ്‍ദ് ദൈ ഹെര്‍ലിഷ്കൈത് ഇന്‍ എവിഗ്കൈത്,


Amen.


മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009, മേയ് 13, ബുധനാഴ്‌ച

ബറാബസ് പറയുന്നത്

ആ രാത്രി നിലാവു വീണു നരച്ചിരുന്നു. ബറാബസ് കിതച്ചു കൊണ്ട് വയല്‍ വരമ്പിലൂടെ ഓടി. പിറകില്‍ ഉയര്‍ന്നിരുന്ന ആരവം ഇപ്പോള്‍ കേള്‍ക്കുന്നില്ല. കല്ലുകള്‍ തനിക്കു മുന്നേ ചീറിപ്പായുന്നുമില്ല. എങ്കിലും അയാള്‍ക്ക് ഓടാതിരിക്കാന്‍ തോന്നിയില്ല. മരണം ഒരു വേട്ടനായയേപ്പോളെ പിറകിലുണ്ടെന്നു അയാള്‍ക്ക് തോന്നി. നാവു പുറത്തേക്കിട്ടു അതു കിതയ്ക്കുകയാണു, തന്റെ ഹൃദയമിടിപ്പിനെ അലോസരപ്പേടുത്തിക്കൊണ്ട്. കോതമ്പു വയല്‍ കൊയ്തൊഴിഞ്ഞിരിക്കുന്നു. കൂര്‍ത്തു നിലക്കുന്ന കതിരുകുറ്റികളില്‍ തടഞ്ഞ് അയാളുടെ കാലുകള്‍ കീറി.

ദൂരേ റാന്തലിന്റെ അരണ്ട വെളിച്ചം. അതു മാഗദലിന്‍ മറിയായുടെ വീടാണു. രാത്രി മുഴുവന്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ അവളുടെ കോലയില്‍ മാത്രമേ കാണു. വേട്ടനായയുടെ കിതപ്പെവിടെയോ ഒതുങ്ങിയിരിക്കുന്നു. അയാളുടെ കാലുകള്‍ വേച്ചു തുടങ്ങി.

മറിയാ വാതില്‍ തുറന്നു.

"ബറാബസ്..നീ"

അയാളുടെ മുഖവും കാലുകളും ചോരയും പൊടിയും വിയര്‍പ്പും കലര്‍ന്നു വിരൂപമായിരിക്കുന്നു. മറിയാ റാന്തലിന്റെ തിരിയുയര്‍ത്തി. റാന്തലിന്റെ വെട്ടം മങ്ങുന്നത് പോലേ. അയാളുടെ പ്രജ്ഞയിലേ നിലാവ് അണഞ്ഞു തുടങ്ങിയിരുന്നു.

തലകനക്കുന്നു എന്നു തോന്നിയ ഏതൊ ഒരു നിമിഷത്തില്‍ അയാള്‍ കണ്ണുകള്‍ തുറന്നു. മറിയായുടെ കൈകളില്‍ മഞുതുള്ളിയായിരുന്നോ? നീറുന്ന ഹൃദയത്ത്തിനു മുകലില്‍ വീണ മഞ്ഞു തുള്ളി പോലേ. അവള്‍ പതിയേ ചിരിച്ചു.

"എങ്ങിനേ ഇവിടെ എത്തി എന്നു ഞാന്‍ ചോദിക്കുന്നില്ല. ഈ വഴി നിനക്കപരിചിതമല്ലല്ലോ. പക്ഷേ ഇങ്ങനേ ഈ രൂപത്തില്‍... എന്താ ബറാബാസ്, നിന്റെ വിപ്ളവം നിന്നെ തുലച്ചു തുടങ്ങിയോ?"

"വേശ്യയുടെ വായില്‍ വേദാന്തം വേണ്ട"

"ഹും ഇനി എന്നെ അങ്ങിനേ വിളിക്കില്ല എന്ന വാക്കും നീ മറന്നു"

ബറാബസ് വേച്ചു ചെന്നു ജനലഴികളില്‍ പിടിച്ചു. പുറത്ത് വെയില്‍ വീണു തുടങ്ങിയിട്ടില്ല. സ്കറിയായുടെ തൂങ്ങിയാടുന്ന ശരീരം. പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ആര്‍ത്തിപൂണ്ടു കൊത്തിയിരുന്ന കഴുകന്‍. ഒരു ദുസ്വപ്നത്തിന്റെ അലയൊലി പോലെ ആ രംഗം അയാളുടെ ചിന്തകളേ ചൂഴ്ന്നു നിന്നു.

"ആരാ നിന്നെ കല്ലെറിയാന്‍ വന്നത്, യൂദന്മാരോ അതൊ നസ്രായന്റെ ആളുകളോ?" മറിയായുടെ കുത്തുവാക്കുകള്‍ തുടരുകയാണു."എന്തായാലും ആവശ്യത്തിനു ശത്രുക്കളുണ്ടല്ലോ കള്ളനെന്ന പേരും".

"ഈ പുലയാട്ടൊന്നു നിര്‍ത്താമോ"

മറിയാ അകത്തേക്കു പോയി.

പീലാത്തോസിന്റെ മുമ്പില്‍ വെച്ചു ചോരയില്‍ കുതിര്‍ന്നു നിന്ന ആ മനുഷ്യന്‍ ചെറിയൊരു പുഞ്ചിരിയോടെ തന്നെ ജീവിതത്തിലേക്ക് യാത്രയാക്കി. മറുത്തൊന്നു ചിരിക്കുക പോലും ചെയ്യാതെ അയാളെ താന്‍ മരണത്തിലേക്കും. തന്നോടു സ്നേഹമുള്ളതു കൊണ്ടല്ല" ബറാബസിനെ വിട്ടു തരണ"മെന്നു അവര്‍ മുറകൂട്ടിയത്. അത് ബറാബസിനു നന്നായറിയാം. മരണം ഇതല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തന്റെ പിന്നാലെ തന്നെയുണ്ട്. കുരുക്കുണ്ടാക്കുന്നത് സീസറോ, വലിയ പുരോഹിതനോ എന്നു മാത്രമേ ശങ്കിക്കേണ്ടതുള്ളു. സ്കറിയായുടെ ശവം കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ കൂടിനിന്നവര്‍ മുറുമുറുത്തതെന്ത് എന്നു താന്‍ ചിന്തിച്ചില്ല. ആ മുറുമുറുപ്പ് ഒരാരവമായിത്തുടങ്ങുമ്പൊഴേക്കും ആദ്യത്തെ കല്ലു തന്റെ നെറ്റി പൊളിച്ചിരുന്നു. ജീവനും കയ്യില്‍ പിടിച്ച് ഓടുമ്പോള്‍ മറിയായുടെ വീട്ടിലേക്കുള്ള വഴിയല്ലാതേ മറ്റൊന്നും അയാള്‍ ഓര്‍ത്തില്ല. കുത്തു വാക്കു പറയുമെങ്കിലും മറിയാ തന്നെ ഒറ്റു കൊടുക്കില്ല. അക്കര്യത്തില്‍ അയാള്‍ക്കുറപ്പുണ്ട്.

അകത്ത് പാത്രങ്ങളുടെ ശബ്ദം. മറിയാ അടുക്കളയിലാണു. അയാള്‍ മുറ്റത്തേക്കിറങ്ങി.

ഉള്ളവനെന്നും ഉയരത്തില്‍ നിന്നുമുയരത്തിലേക്കും ഇല്ലാത്തവനെന്നും ഇല്ലായ്മയില്‍ നിന്നും ഇല്ലായ്മയിലേക്കും നീങ്ങിക്കൊണ്ടിരുന്ന സമുദായത്തേ അയാള്‍ വെറുത്തിരുന്നു. അങ്ങിനെയാണു സ്കറിയായുടെ കൂടെ അയാള്‍ രാത്രി യോഗങ്ങളില്‍ പോയിത്തുടങ്ങിയത്. പിന്നീടെപ്പൊഴോ നസ്രായനായ മരപ്പണിക്കാരന്റെ പേരു ഇടയ്ക്കും തലയ്ക്കും കേട്ടു തുടങ്ങി. അയാള്‍ വിപ്ളവം പരസ്യമായി പ്രസംഗിക്കുന്നു. കാണണമെന്നു തോന്നി. കഴിഞ്ഞിരുന്നില്ല. ബറാബസിന്റെ നീക്കങ്ങള്‍ ഇരുട്ടത്തും അയാളുടേതു വെളിച്ചത്തും. വെളിച്ചത്തിന്റെ മാറില്‍ കുതിച്ചു പോയിരുന്ന റോമന്‍ കുതിരകളുടെ കുളമ്പടിയേയും മഹാപുരോഹിതന്റെ ആളുകളേയും താന്‍ ഭയന്നു. ഇരുട്ടില്‍ തുടങ്ങി ഇരുട്ടില്‍ തീരന്ന സമരങ്ങള്‍. അയാള്‍ക്കതിനോടു മതിപ്പു കുറഞ്ഞു തുടങ്ങിയ നാളുകളില്‍ സ്കറിയായോടൊപ്പം നസ്രായനെ തേടി ചെന്നു. ചത്തു മലച്ചു കിടക്കുന്നവന്റെ അരക്കെട്ടില്‍ നാണയസഞ്ചിക്കായി പരതുന്ന സ്കറിയോത്തായേ വിളിച്ചിട്ടും തന്നെ വിളിച്ചില്ല. മലമുകളില്‍ നിന്നു വന്ന ആ ശബ്ദം മാത്രമേ അന്നും താന്‍ കേട്ടിട്ടുള്ളു. ജോര്‍ദ്ദാനില്‍ നിന്നു വീശിയ കാറ്റു ഒരു പക്ഷെ തന്റെ പേരും അപഹരിച്ചു പോയിക്കാണും. വീണ്ടും ഇരുട്ടിലേക്കു ബറാബാസ്‌ തിരിച്ചു നടന്നു. സ്കറിയായെ പിന്നീടയാള്‍ കണ്ടില്ല. അവന്റെ അനിയത്തിയുടെ കല്യാണം വരെ.

"ബറാബസ്, അവളുടെ വിവാഹമാണു. നിനക്കറിയാല്ലോ, എന്റെ കയ്യില്‍ ഒരു തുട്ടു പോലുമില്ല. അപ്പനാണെല്, ഇനി കടം വാങ്ങാന്‍ ആരുമീ നാട്ടില്‍ ബാക്കിയില്ല. അതു വഴി തീര്ക്കാനുള്ള ബാധ്യത വേറെ, നീ എന്തെങ്കിലും ഒരു വഴി കാണണം."

"അത്... ഇത്രെം വലിയ തുക..എന്റെ കയ്യിലെവിടുന്നാ"

"നിന്റെ കയ്യിലില്ല എന്നെനിക്കറിയാം. കാശിന്നാവശ്യം വരുമ്പോ നമ്മള്‍ ഉപയോഗിച്ചിരുന്നത് നമ്മുടെ കാശാണൊ?: സ്കറിയാ ഗൂഢമായി ചിരിച്ചു.

"എന്റെയൊ നിന്റെയോ ആവശ്യത്തിനു വേണ്ടി ഇതു വരെ നമ്മളു മോഷ്ടിച്ചില്ലല്ലോ?"

"അപ്പന്‍ മരവിച്ചു കിടക്കുന്നത് ഞാന്‍ കാണേണ്ടി വരും" അവന്‍ ഇറങ്ങിപ്പോയി.

അന്നു രാത്രി ഹുണ്ടികക്കാരന്‍ മത്തായിയുടെ വീട്ടില്‍ വെച്ച് ബറാബാസ് പിടിക്കപ്പെട്ടു. പിന്നെ കല്‍ത്തുറുങ്കില്‍ മരണവും കാത്ത്. നാളുകള്‍ക്ക് ശേഷം വെളിച്ചം കാണുമ്പോള്‍ അയാളുടെ കൂടെ നസ്രായനും ഉണ്ടായിരുന്നു. ഒരു പക്ഷേ കാണണമെന്നു ഒരിക്കലും ആഗ്രഹിക്കാത്ത രൂപത്തില്‍.

"അക്രമിയായ ബറാബാസിനേയോ, നസ്രായനേയോ" പീലാത്തോസ് ആവര്‍ത്തിച്ചു ചോദിച്ചു.

അശക്തമായി ബറാബസ് നസ്രായന്‍ എന്നു പറഞ്ഞു. മുന്നില്‍ തടിച്ചു കൂടിയവരുടെ ആക്രോശത്തില്‍ തന്റെ ശബ്ദം കേള്‍ക്കാതെ പോയി. തന്നെ നോക്കി അയാള്‍ പുഞ്ചിരിചു. രക്തം കട്ടപിടിച്ച ആ മുഖത്തു നോക്കി ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനത്തിനിടയില്‍ താന്‍ മറഞ്ഞു, കുരിശിനേക്കാള്‍ അപമാനകരമായ മനസുമായി. അതിനു മുകളില്‍ തിരിച്ചു കിട്ടിയ ജീവന്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയാള്ക്ക് പുച്ഛം തോന്നി. ജീവന്‍ ഇരന്നു വാങ്ങാന്‍ പോലും മടിക്കാത്ത ബറാബസ്. പീലാത്തോസിന്റെ അരയില്‍ തൂങ്ങിയിരുന്ന വാളു വലിച്ചൂരി സ്വന്തം നെഞ്ചില്‍ കുത്തിയിറക്കിയിരുന്നെങ്കില്‍...

വരമ്പിനു മുകളില്‍ വെളിച്ചം മങ്ങി. മറിയായോടു പറയാതെ അയാള്‍ ഇറങ്ങി. അക്കല്‍ദാമയില്‍ അപ്പൊഴും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പകുതി കത്തിപ്പോയ അത്തിയുടെ ചുവട്ടില്‍ സ്കറിയായുടെ ശ്വാസത്തെ വിഴുങ്ങിക്കളഞ്ഞ കയറുകഷണം കിടക്കുനു. അതില്‍ ഉണങ്ങി ഒട്ടിയിരുന്ന രക്തം അയാള്‍ നഖം കൊണ്ടു ചിരണ്ടിക്കളഞ്ഞു. കുരുക്കിന്റെ വാ വട്ടം വലുതാക്കി. പച്ചമണ്ണു പുതഞ്ഞു കിടക്കുന്ന സ്കറിയായുടെ കുഴിമാടത്തില്‍ അയാള്‍ കമഴ്ന്നു വീണു ചുംബിച്ചു.

കഴുത്തിലേക്ക് കുരുക്കിടുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. വല്ലാത്ത പരവേശം. ദേഹമാകെ വിയര്‍ക്കുന്ന പോലെ. തകര്‍ന്നു വീഴുന്ന കോട്ടയ്ക്കു നടുവില്‍ നില്‍ക്കുന്നതു പോലെ അപ്പോള്‍ ബറാബസിനു തോന്നി. ആയുധവും അണികളും നഷ്ടപ്പെട്ട് സര്‍വ്വാപരാജിതനായി, അയാള്‍ നിസ്സഹായനായി അത്തിമരത്തില്‍ ചാരിയിരുന്നു. പരാജിതനും ഭീരുവുമായി. പിന്നെ തിരികേ മറിയായുടെ വീട്ടിലേക്കു നടന്നു. അവളുടെ വാതിക്കല്‍ ശരറാന്തല്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

2009, മേയ് 10, ഞായറാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - സംസ്കൃതം

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
ഭൊ അസ്മകം സ്വര്‍ഗസ്ഥ പിതാ: (സംസ്കൃതം)

भो अस्माकं स्वर्गस्थ पितः
ഭൊ അസ്മകം സ്വര്ഗസ്ഥ പിതാ:
तव नामा पवित्रं पूज्यतां
തവ നാമാ പവിത്രം പൂജ്യതാം
तव राजं आयातु यथा स्वर्गे
തവ രാജ്യമായാതൂ യഥാ സ്വര്‍ഗ്
तथा मे दिन्यां अपि तव इछा सिध्यतु
തഥാ മെ ദിന്യമാപി തവേഛ സിധ്യതൂ
शिवस्तनं भक्श्यं अद्य अस्मभ्यं देहि
ശിവസ്ത്നം ഭക്ഷ്യം അധ് അസ്മഭ്യം ദേഹി
वयं च यथा अस्मत् अपराधिनं क्शमामहे
വയം ച യഥ അസ്മതു അപരാധിനം ക്ഷമാമഹെ
तथा तवं अस्माकं अपराधन् क्शमसव
തഥാ തവം അസ്മകം അപരാധന്‍ ക്ഷമസ്വ
अस्मांश् च परिक्शं मा वय
അസ്മാംശ് ച പരിക്ഷം മ വയ
अपि तु दुरामत उद्धर
അപി തൂ ദൂരാമത ഉദ്ധര

यतो राज्यं पराक्रमह प्रतापशक यगे तवैव
യതൊ രാജ്യം പരാക്രമഹ് പ്രതപശ്ക യുഗെ തവൈവ
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009, മേയ് 9, ശനിയാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ -ലത്തീന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്Pater Noster (Latin)
പാതര്‍ നോസ്തര്‍ (ലത്തീന്‍)

Pater Noster, qui es in caelis:
പാതര്‍ നോസ്തര്‍ കു ഏസ് ഇന്‍ ചേളിസ്;
sanctificétur nomen tuum;
സാങ്ക്തിഫിചേതുര്‍ നോമെന്‍ തൂം;
advéniat regnum tuum;
അദ്‌വേനിയാത് റേഞ്ഞും തൂം;
fiat volúntas tua, sicut in caelo, et in terra.
ഫിയാത് വോളുന്താസ്‌ തുവാ, സികുത് ഇന്‍ ചേലോ, എത് ഇന്‍ തേറാ.
Panem nostrum cotidiánum da nobis hódie;
പാനെം നോസ്ത്രും കൊദിദിയാനും ദ നോബിസ് ഹോര്‍ദിയെ;
et dimítte nobis débita nostra, sicut et nos dimíttimus debitóribus nostris;
എത് ദിമിതെ നോബിസ്‌ ദേബിത നോസ്ത്ര, സികുത് എത് നോസ് ദിമിത്തിമൂസ് ദെബിതോരിബുസ് നോസ്ത്രിസ്;
et ne nos indúcas in temptatiónem,
എത് നെ നോസ് ഇന്‍ദൂകാസ് ഇന്‍ തെംതാഷിയോനെം,
sed líbera nos a malo.
സെദ് ലീബെര നോസ് അ മാലോ

Quia tuum est regnum, et potéstas, et glória in sáecula.
ക്വിയാ തൂം എസ്ത് റേഞ്ഞും, എത് പൊതേസ്താസ്, എത് ഗ്ളോറിയ ഇന്‍ സേകൂളാ.
Amen.
ആമീന്‍
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

അവനാകുന്ന അവള്‍

ആണിന്റെ തുണിയുടുക്കുന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണി ചുറ്റുന്ന ആണുങ്ങളെ വിരളമായെ കാണാറുള്ളു. പ്രതിഭാസം: ക്രോസ്സ് ഡ്രെസിങ്ങ്. ബൂലോകത്തും ക്രോസ്സന്മാര്‍ നിറഞ്ഞാടുന്നു. ക്രോസന്മാര്‍ അഥവാ അവനാകുന്ന അവളുമാര്‍. സുന്ദരിമാരുടെ പേരില്‍ സുന്ദരന്മാര്‍ വിലസി വിരാജിച്ചു നടക്കുന്നു. ഇതിലെന്തു പുതുമ? വിലാസിനിയാകുന്ന എം.കെ. മേനോന്‍ ഉണ്ടായിട്ടില്ലേ? രാജമ്മയാകുന്ന സാഗര്‍ കോട്ടപ്പുറത്തിനു കോടിക്കണക്കിനു പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടില്ലേ? ബൂലോകത്തു മാത്രം എന്തുകൊണ്ടിത് പാടില്ല.

പെമ്പിള്ളാരെ കാണുമ്പോള്‍ കവാത്തു മറക്കല്‍ പണ്ടെ എന്റെ രക്തത്തിലുണ്ട്. അതു കൊണ്ടാണല്ലോ ഗുരുകുലവും സവ്യനും ചാണക്യനുമൊക്കെയുള്ള നാട്ടില്‍ പെണ്ണെഴുത്ത് ലിങ്കില്‍ ആദ്യം കുത്തുന്നത്. എന്നു മാത്രമോ അവളെഴുതിയ കൃതികള്‍(കൃതിയെന്നൊക്കെ നമ്മളു സുഖിപ്പിക്കുന്നതല്ലെ, ഒരു കടാക്ഷത്തിനായി) ഒന്നാം പുറം മുതല്‍ വായിച്ചു, അതി മനോഹരം, ഫന്റാസ്റ്റിക്, മനസ്സില്‍ തട്ടി, കണ്ണു നിറഞ്ഞു എന്നൊക്കെ കമന്റി പണ്ടാരമടങ്ങി നില്‍ക്കും. ഇവിടെ കമന്റിടാന്‍ സ്ഥലം കിട്ടുന്നത് തന്നെ പുണ്യം.മഹാഭാഗ്യം. ഇവളൊക്കെ നമ്മുടേത് കൂടെ വായിച്ചിട്ടു ഫാന്‍ ആയിക്കോടെ, അല്ലെങ്കില്‍ വളച്ചൊരു വശത്താക്കിയേക്കം എന്നീ ഗൂഢോദ്ദ്യേശ്യങ്ങളൊന്നുമേ മനസ്സിലില്ല. സത്യം. കള്ളമില്ലാത്ത പിള്ളയാകുന്നു ഞാന്‍. സ്വന്തം പേരിലും അല്ലാതെയും എഴുതുന്ന ബൂലോക സുന്ദരികളെ ക്ഷമിക്കുക. ഞാന്‍ പറയുന്നത് പണ്ട് പാര്‍ത്ഥന്റെ മുന്നില്‍ മറയായി നിന്നവളെക്കുറിച്ചാണു. ആയുധമുറ അറിയുന്നവര്‍ അഭ്യാസികള്‍.

എന്നാലും വായിക്കുന്ന നിങ്ങള്‍ക്കൊരു നിലവാരമില്ലേ എന്നു ചോദിച്ചാല്‍, ഒരു രചന അര്‍ഹിക്കുന്ന നിലവാരം വായിക്കുന്നവനുണ്ടായാല്‍ മതി എന്ന മുട്ടായുക്തി എന്റെ തലയില്‍ കത്തി നില്പുണ്ട്. മുത്തുച്ചിപ്പി വായിക്കുന്ന അതേ നിലവാരത്തിലാണൊ നമ്മളു കരുണ വായിക്കുന്നത്. അവളുടെ പെറ്റിക്കോട്ടിട്ട അവന്റെ രചനയില്‍ നിങ്ങള്‍ കാണുന്നത് ചതഞ്ഞ റോസാപ്പൂവും, മഴയും, അലയുന്ന ആത്മാവും, അവളുടെ മിഴികളും, മുറിഞ്ഞ പ്രണയവും, അവിഞ്ഞ ഹൃദയവുമായിരിക്കാം. എങ്കിലും വാക്കുകളുടെ പ്രളയവും, വാചാടോപവും അവരുണ്ടാകുന്നത് നമ്മള്‍ വായിക്കണമെന്ന നിസ്വാര്‍ത്ഥത കൊണ്ടല്ലേ. എന്നു കരുതി, അവള്‍ നമ്മളുടെ ബ്ളോഗ്ഗ് വായിക്കും എന്നു മാത്രം ധരിക്കരുത്. അവളുടെ വരികളില്‍ ദാരിദ്ര്യമുള്ളത് കൊണ്ടു പറയുന്നതല്ല. ഒരിക്കല്‍ ഒരു എടനാകുന്ന എടിയോടു ഞാന്‍ ചോദിച്ചു, "ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് ആരുടേതാണു" . കുറഞ്ഞ പക്ഷം ബഷീറെന്നോ മാധവിക്കുട്ടിയെന്നോ മറുപടി കിട്ടുമെന്നു ചുമ്മാ വിചാരിച്ചു.അവള്‍ പറഞ്ഞു "എഴുതുവാനാണിഷ്ടം വായിക്കാറില്ല". അതിനെയാണു കഴിവെന്നു പറയുന്നത്. ഘോര ഘോരം വായിച്ചു തള്ളിയിട്ടെന്ത് കാര്യം. അതൊക്കെ നേരാം വണ്ണം കോപ്പിയടിക്കാന്‍ കൂടി അറിയില്ലെങ്കില്‍ തീര്‍ന്നില്ലേ. അവളാണെങ്കിലോ ഒരക്ഷരം പോലും വായിക്കാതെ നിര്‍ലോഭമെഴുതുന്നു, ചതഞ്ഞപൂവും അവിഞ്ഞ ഹൃദയവും.

അസൂയ്യ, കണ്ണുകടി ഇതൊക്കെ ബാധിച്ചവനാണു ഞാന്‍. അവളുമാര്‍ക്ക് വീഴുന്ന കമന്റുകളും, ഫോളോവെഴ്സിന്റെ ലിസ്റ്റും കണ്ടാല്‍ കണ്ണു തള്ളിയിരുന്നു സമാധാനിക്കുന്നവനാണു ഞാന്‍. ഒന്നു രണ്ടു പേരെ ഭീഷണിപ്പെടുത്തി ഞാനും ഫൊളോവേഴ്സ് ആക്കിയിട്ടുണ്ട്. അവരൊക്കെ അടുത്ത ദിവസം ഇറങ്ങിപ്പോയി. എഴുത്തിന്റെ കൊണം. പക്ഷേ അവളുടെ പിറകില്‍ ക്യൂ നീളുന്നു. കണ്ണുകടി. കലശലായ കണ്ണുകടി. അല്ലാതെന്തു പറയാന്‍. എന്തായലും രണ്ടു കവിതയ്ക്കു കമന്റിയപ്പൊ മെയില്‍ വന്നു "താങ്കളേ എന്റെ ഫോളോവര്‍ ആക്കാന്‍ താല്പര്യമുണ്ട്". ഓഹൊ ഇതിനൊക്കെ ഇന്‍വിറ്റേഷന്‍ ലെറ്ററുമുണ്ടൊ. ബ്ളോഗര്‍ സെറ്റിങ്ങില്‍ ചൂഴ്ന്നു പരതി. ഇല്ല ഈ സെറ്റപ്പ് അവള്ക്കു മാത്രമേ ഉള്ളു. ബ്ളോഗരിനു പോലും നമ്മളെ പിടിക്കുന്നില്ല.

അങ്ങിനേ അവന്മാരാകുന്ന അവളുമാരുടെ ബ്ളോഗില്‍ കമന്റുകള്‍ നിറയുകയും ക്യൂ നീളുകയും ചെയ്യുന്നു. അസൂയക്കാരനായ ഞാനിവിടെ പല്ലുമിറുമി പറ്റിയ അമളിയുമോര്‍ത്ത് ബൂലോകത്തിന്റെ മൂലയ്ക്ക് സ്വസ്ഥമായി നാലു തെറിയും വിളിച്ചിരിക്കുന്നു. ചുമ്മാ ഒരു പരദൂഷിയായി.

ഇതിനേ പറ്റി ആരെങ്കിലും നേരത്തേ എഴുതിയിട്ടുണ്ടേല്‍ ലിങ്കുമിട്ട് പൊക്കോണം എന്റെ മുമ്പീന്നു. ഹാ...

2009, മേയ് 7, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഗ്രീക്ക്

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Pater Hemon (Greek)
പാതര്‍ ഹെമോണ്‍ (ഗ്രീക്ക്)


Πάτερ ἡμῶν ὁ ἐν τοῖς οὐρανοῖς•
പാതര്‍ ഹെമോണ്‍ ഹൊ എന്‍ തോയിസ് ഉറാനൊയിസ്:
ἁγιασθήτω τὸ ὄνομά σου•
എല്‍തെതൊ ഹെ ബസിലെയിയാ സവു;
ἐλθέτω ἡ βασιλεία σου•
ഹഗിയാസ്തെതൊ തൊ ഒനോമ സവു;
γενηθήτω τὸ θέλημά σου, ὡς ἐν οὐρανῷ καὶ ἐπὶ τῆς γῆς•
ഗെനെതെതൊ തൊ തെലെമ സവു, ഹോസ് എന്‍ ഉറാനോ കായി എപി ഗെസ്;
τὸν ἄρτον ἡμῶν τὸν ἐπιούσιον δὸς ἡμῖν σήμερον•
തോന്‍ അര്‍ത്തോന്‍ ഹെമോന്‍ തൊ എതൊഷിയോന്‍ ദോസ് ഹെമിന്‍ സെമെരോന്‍;
καὶ ἄφες ἡμῖν τὰ ὀφειλήματα ἡμῶν,
കായി അഫെസ് ഹെമിന താ ഒഫെയിലിയെമതാ ഹെമോന്, ഹോസ് കായി ഹെമൈസ്
ὡς καὶ ἡμεῖς ἀφίεμεν τοῖς ὀφειλέταις ἡμῶν•
അഫെകാമെന്‍ തോയിസ് ഒഫെയിലെതായിസ് ഹെമോന്‍;
καὶ μὴ εἰσενέγκῃς ἡμᾶς εἰς πειρασμόν,
കായി മെ എയീസെനെഗ്കെസ് ഹെമസ് എയിസ് പെയിരസ്മൊന്,
ἀλλὰ ῥῦσαι ἡμᾶς ἀπὸ τοῦ πονηροῦ.
അല്ല റുസായി ഹെമാസ് അപൊ തൌ തൊനേരൌ

Ὅτι σοῦ ἐστιν ἡ βασιλεία καὶ ἡ δύναμις καὶ ἡ δόξα εἰς τοὺς αἰῶνας.
ഹോതി സൊവു എസ്തിന്‍ ഹെ ബസിലെയിറ കായി ഹെ ദുനാമിസ് കാഇ ഹെ ദോക്സ എയിസ് തോവുസ് അയിയോനാസ്.

ἀμήν.
ആമേന്‍
മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

സ്വാതന്ത്ര്യചിന്തയില്‍

തീരുമാനങ്ങള്‍
പിറന്നിറങ്ങിയ ഗര്‍ഭപാത്രം അവരുടേത്
പഠിച്ചിറങ്ങിയ വാക്കുകള്‍ അവരുടേത്
ജനായത്ത വിധി അവരുടേത്
വിശ്വസിച്ച ദൈവം അവരുടേത്
സ്വാത്രത്തിന്റെ രുചിയും അവരുടേത്
മുന്നില്‍ നിരക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍ കണ്ണുകള്‍ അടച്ചു

പിന്നെ
ഇരുട്ടില്‍ ചിന്തകളില്‍ ഞാനടയിരുന്നു
നോവിന്റെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത കടലാസിനു മുകളില്‍ ഈര്‍ഷ്യയുടെ രക്തപാടുകള്‍
കീറിക്കളഞ്ഞ തുണ്ടുകളില്‍ കവിതയില്ലായിരുന്നു.
ജല്പനങ്ങളേ കണ്ണീരു മണത്തു,
രക്തവും വിയര്‍പ്പും.

ശ്യാം ചോദിച്ചു
എന്തോന്നു സ്വാതന്ത്ര്യം?
അവനവന്റെ സിയൂസിനായി എഴുതുന്നു
*കോക്കസസ് മലയില്‍ നിന്നു കഴുകന്മാര്‍ കരളും കൊത്തിപ്പറന്നു.

*എപ്പിതാഫ്:

ഞങ്ങള്‍ ക്ഷീണിതരാണു
ബന്ധിതരല്ല!


* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.

മുകുന്ദന്റെ പുണ്യാളനും ചക്കരക്കുടവും

സഖാവ്‌ വി.എസ്. മുകുന്ദന്‍ പറഞ്ഞത് ശെരിയാ. അദ്ദേഹം എക്സ്പയേഡ് ആയ പുണ്യാളച്ചന്‍ തന്നെ. മുന്നിലാണേല്‍ മുഖ്യ കസേരയാകുന്ന ചക്കരക്കുടവും. കയ്യില്‍ ഇട്ടാല്‍ പുണ്യാളച്ചനാണേലും കൈ തിരിച്ചെടുക്കാന്‍ ഇത്തിരി വൈകും.അല്ലെങ്കില്‍ അയാളുടെ ആസനത്തില്‍ ഒരു ഫസ്റ്റ്ക്ളാസ്സ് മരം മുളച്ചിരിക്കുന്നു. അതിന്റെ ചോട്ടില്‍ ചുരുണ്ടു കൂടി കിടന്നിരുന്ന പാണ്ടന്‍ നായ പുറംകാലു പൊക്കി മൂത്രിച്ച് സ്ഥലം വെക്കേറ്റ് ചെയ്തു പോയിട്ടും ഇങ്ങേരു കുടിലു കെട്ടിക്കിടക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല. നല്ല വീതിയുള്ള ഇലകളുള്ള മരമായതിനാല്‍ തണലിനും കുറവില്ല. ആ ഇലകള്‍ക്കിടയില്‍ മുളച്ച ലാവ്ലിന്‍ ഇലയുടെ വീതിയാണേല്‍ പറയണ്ട. ഇല ഔദ്യ്യൊഗികമായി വളരുകയും മറ്റിലകളെ തല്ലിപ്പൊഴിക്കുകയും ചെയ്തിട്ടും മുഖ്യന്‍ ചെറുചൂടില്‍ കിടന്നു മയങ്ങുന്നു. നാക്കിനു മാത്രം നിലവില്‍ ശൌര്യമുള്ലതിനാല്‍ നിലന്നിന്നു പോരുന്ന മഹാ പ്രസ്ഥാനമേ നാണമില്ലഹേ നിങ്ങള്‍ക്ക് എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം ആദ്യമായും അവസാനമായും ആണു നിങ്ങ്നളീ കാസേരയിലിരുന്നുറങ്ങുതെന്നു മനസിലാക്കാന്‍ പ്രത്യേകിച്ചൊരു പൊളിറ്റിക്കല്‍ ബുദ്ധി ആവശ്യമില്ല എന്നത് തന്നെ.

നിയമം എങ്ങിനേയും വളച്ചൊടിക്കാവുന്ന മഹാരാജ്യത്തില്‍ സി.പി. സുധാകരന്‍ ചെയ്ത്തതു മഹാപരാധമൊന്നുമല്ല. എങ്കിലും അതിനു ഓശാന പാടും മുമ്പ് താങ്കളുടെ വീരവാദങ്ങള്‍ മന്ത്രി സഭയുടെ വാതിക്കല്‍ വാളു വെച്ചിട്ടെങ്കിലും പോകാമയിരുന്നു. എന്തിനീ ജീവിതം തൃണതുല്യം എന്നു വിലപിച്ചുകൊണ്ടൊരു വാക്കൌട്ടെങ്കിലും. ആ പോട്ട്. 'കുരക്കുന്ന പട്ടി'ക്ക് ബദലായി 'എക്സ്പയേഡ് വി.എസ്.' എന്ന പദം സമ്മാനിച്ച മുകുന്ദന്‍ അവര്‍കളുക്ക് മലയാണ്മയുടെ പ്രണാമം. പിന്നെയൊരു സമാധാനം നിങ്ങള്‍ ശബ്ദമെങ്കിലും ഉയര്‍ത്തുന്നുണ്ടല്ലോ. മറ്റു സഖാക്കള്‍ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി കൊടിപിടിക്കുന്ന കാലത്ത് നിങ്ങളുടെ ശബ്ദം വികലമായിട്ടാണേലും കേള്‍ക്കുന്നത് തന്നെ ആശ്വാസം.

പിന്നെ ഇതില്‍ വലിയ പുലിവാലൊന്നുമില്ല. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കല്‍ ചുമ്മാതൊരു രാഷ്ട്രീയ നേരിടല്‍ മത്രം. ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചാലും കോടതിക്കു കടത്തി വെട്ടാം. ഇതൊരു റാണി ചെക്കിനു മുന്നില്‍ വെച്ച കാലാള്‍ പ്രതിരോധം എന്നു സമാധാനിച്ച് ലാവ്‌ലിന്‍ അങ്ങിനെയങ്ങു ഒഴുകില്‍ പോകില്ല എന്നു കരുതി കാത്തിരിക്കാം. ഗവര്‍ണ്ണറുടേ അനുമതി നിര്‍ബന്ധമോ എന്ന കാര്യത്തില്‍ കോടതി മറുപടി പറയാത്തതിനാല്‍ കേസിനു ഇനിയും ആയുസ്സുണ്ട്. അല്ലെങ്കില്‍ തന്നെ കേസൊക്കെ എന്നു പറഞ്ഞാല്‍ ഇങ്ങനെയാണു അല്ലേ സഖാവേ. നിങ്ങളു പറഞ്ഞപോലേ 'ഞാനും നിങ്ങളും' ആഗ്രഹിച്ചതു കൊണ്ടു മാത്രം ഇതൊക്കെ നടക്കോ. കാലപ്പഴക്കത്തില്‍ ഇതൊക്കെ തേഞ്ഞുമായാം, തെളിഞ്ഞും വരാം. കോടതി ശരണം.

2009, മേയ് 2, ശനിയാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - മലയാളം

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
സത്യവേദപുസ്തകം

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ

പി.ഒ.സി. ബൈബിള്‍ പരിഭാഷ

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ ഹിതം സ്വഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ;
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

പഴയ മലയാളം

ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവ,
നിന്‍തിരുനാമം ശുദ്ധമാകപ്പെടേണം;
നിന്റെ രാജിതം വരേണം;
നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ,
ഭൂമിയിലും ആകേണം.
ഞങ്ങളുടെ അന്നന്നെ അപ്പം ഇന്നു ഞങ്ങള്‍ക്കു തരിക.
ഞങ്ങളുടെ കടപ്പുക്കാരരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ,
ഞങ്ങളുടെ കടപ്പുകള്‍ ഞങ്ങളോടും പൊറുക്ക.
ഞങ്ങളെ പരീക്ഷയിലും പൂകിക്കല്ലെ;
വിശേഷിച്ച്, തിന്മയില്‍ നിന്ന്,
ഞങ്ങളെ രക്ഷിച്ചുകൊള്‍ക.

അമേന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - English

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
English Our Father in Heaven (1988)

Our father in heaven,
hallowed be your name.
Your kingdom come.
Your will be done on earth, as it is in heaven.
Give us this day our daily bread,
and forgive us our sins, as we forgive those, who sin against us.
Lead us not into temptation,
but deliver us from evil.

For the Kingdom, the power and the glory are yours, now and forever.

Amen.

English Our Father in Heaven (1928)

Our father, who art in heaven,
hallowed be thy name.
Thy kingdom come.
Thy will be done on earth, as in heaven.
Give us this day our daily bread,
and forgive us our trespasses, as we forgive those, who trespass against us,
and lead us not into temptation,
but deliver us from evil.

For thine is Kingdom, the power and the glory, forever and ever.

Amen.

English Our Father in Heaven (1662)

Our Father, which art in heaven,
hallowed be thy name;
thy kingdom come;
thy will be done,
in earth as it is in heaven.
Give us this day our daily bread.
And forgive us our trespasses,
as we forgive them that trespass against us.
And lead us not into temptation;
but deliver us from evil.

For thine is the kingdom, the power, and the glory, for ever and ever.
Amen.

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

എന്തോന്നു അക്ഷയ തൃതീയ?

ഒരു മൂന്നു നാലു വര്‍ഷം മുമ്പ് വരെ ഇവിടെ സ്വര്‍ണ്ണമില്ലായിരുന്നൊ? സ്വര്‍ണ്ണക്കടകളില്ലായിരുന്നൊ? പക്ഷെ ഈ മനോഹരമായ അക്ഷയ തൃതീയയെക്കുറിച്ച് മാത്രം ഈ വിവരദോഷി കേട്ടിട്ടില്ല. ഒന്നു മുതല്‍ ഡിഗ്രി വരെയുള്ള മലയാള പുസ്തകങ്ങള്‍ അരിച്ചു പെറുക്കി. മണ്ടന്മാരുണ്ടാക്കിയ സിലബസ്. അതില്‍ ഒരുഗ്രാം തങ്കത്തിലെങ്കിലും പൊതിഞ്ഞ തൃതീയ കാണുന്നില്ല. മഷിയിടാന്‍ അറിയാത്തതു കൊണ്ടു അത് പരീക്ഷിച്ചില്ല.

സംഭവം ശരിയാണു. ഭാരതീയ വിശ്വാസം: ഏറ്റം കൊള്ളാവുന്ന നാലു ദിവസങ്ങളില്‍ ഒന്നാണു അക്ഷയ ത്രിതീയ. അന്നു വിലയേറിയ ലോഹം വാങ്ങുന്നത് ഉത്തമവും ഐശ്യര്യപൂര്‍ണ്ണവുമാണു. നല്ലത്. കേരളത്തില്‍ മാത്രം 10 ടണ്‍ സ്വര്‍ണ്ണം വിറ്റ സ്വര്ണ്ണക്കടക്കാര്‍ക്കും എനിക്കും ഈ ബാക്കിയുള്ള മൂന്നു മികച്ച ദിനങ്ങള്‍ അറിയില്ല. കുറഞ്ഞ പക്ഷം അവരെങ്കിലും അറിഞ്ഞിരിക്കേണ്ടത്താണു. ഓണം, വിഷു, ക്രിസ്മസ്, ചിങമാസം, റംസാന്‍, പിന്നെ ലേറ്റെസ്റ്റ് ഫാഷന്‍ തൃതീയ കൂടാതെ ഈ മൂന്നു ദിവസത്തിലും കൂടി വില്‍പ്പന കൊഴുപ്പിക്കാമായിരുന്നു.

ഇതൊക്കെ ക്ഷമിക്കാം, പ്ലാസ്റ്റിക് പാത്രം വില്‍ക്കുന്ന പ്രഭാകരനും തുണിക്കടക്കാരന്‍ ഔസേപ്പിനും തൃതീയയില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. പണ്ടാരചെമ്പിലേ ചോറില്‍ നിന്നു ഒരു പ്ലേറ്റ് അവരും തട്ടിവിടട്ടെ. സ്വര്‍ണ്ണം വാങ്ങാന്‍ കാശില്ലാത്തവനു ഒരു പ്ലാസ്റ്റിക് കപ്പ് വാങ്ങിയെങ്കിലും ഐശ്വരത്തെ വരവേറ്റാലതിന്നു ഭോഷത്വം കല്പിക്കാമോ? ഇതെന്തോന്നു പാവപ്പേട്ടവനു അഷയചിന്തകള്‍ വേണ്ടെന്നോ? ഇരന്നും കടം വാങ്ങിയും ഞാനും വാങ്ങി ഒരു ഗ്രാം കോയിന്‍. ഇനിയെങ്ങാനും ഈ പറയുന്നതൊക്കെ ശെരിയാണേല്‍ ഞാന്‍ ചുമ്മാ മണ്ടനാകണ്ടല്ലോ. അഥവാ ഇതു മണ്ടത്തരമാണെലും സ്വര്ണമല്ലേ കശില്ലാതിരിക്കുമ്പൊ വിറ്റു പുട്ടടിക്കാം, വെള്ളമടിക്കാം വാളുവെക്കാം, അതിനു വേണ്ടി ഭാര്യയുടെ താലി പൊട്ടിച്ചു എന്നു വേണ്ട.

അനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നു പറഞ്ഞു ആ കോയിന്‍ കൊച്ചുമോന്റെ കയ്യില്‍ വെച്ചു കൊടുത്തു. അവനത് കൃത്യമായി അവന്റെ അമ്മയുടെ കയ്യില്‍ കൊടുക്കുകേം ചെയ്തു. “എന്റെ മനുഷ്യാ ആ നേരത്തിനു ഒരു വളയെങ്കിലും വാങ്ങാരുന്നില്ലെ”. “ദുഷ്ടേ, വിവാഹ വാര്‍ഷികം, ജന്മദിനം, എന്നൊക്കെ പറഞ്ഞു സ്വര്‍ണ്ണകട കയറ്റിക്കുന്ന നിന്നേ പോലുള്ള ഭര്യമാര്‍ക്ക്, പാവം ഭര്‍ത്താക്കന്മാരെ കൊല്ലാക്കൊല ചെയ്യാന്‍ ഉടയതമ്പുരാന്‍ അനുവദിച്ചു തന്ന ഈ ദിനം കൂടി ആഘോഷിക്കെടീ”.

വിവരമുള്ള സെയില്‍സ് മാനേജര്‍മാര്‍ മറക്കണ്ട…കൊള്ളാവുന്ന മൂന്നു ദിവസങ്ങള്‍ കൂടി ഇനിയും ബാക്കിയുണ്ട്. അതു കൂടി തപ്പി പിടിച്ചു, സ്വര്‍ണ്ണം ടണ്‍ കണക്കിനു വാരി വാരി വില്‍ക്കു. ഔസേപ്പിനും പ്രഭാകരനും ഈ ഓപ്ഷനെക്കുറിച്ച് ചിന്തിക്കാവുന്നതാണു.

സ്ഥിരമായി വെള്ളമടിച്ചു വരുന്ന ജോസി, ഭാര്യ മോളിയോട്:

“അവന്റമ്മേടെ തൃതീയ... കേറിപ്പോടി @#$&*(*! മോളേ അകത്ത്”