-->

Followers of this Blog

2010, ജൂൺ 14, തിങ്കളാഴ്‌ച

ദൈവത്തിന്റെ മൌനം - The Sea and the Poison

Title: The Sea and the Poison
Author: Shusako, Endo
Gynre: Novel
Pages: 167

എന്ത് കൊണ്ട് ദൈവം നിശബ്ദനാകുന്നു? ഡോ. സുഗറോയുടെ ഈ ചോദ്യം എന്നെ അസ്വസ്ഥനാക്കുന്നു. ഷൂസകു എന്ഡോയുടെ The Sea and the Poison (1958) എന്ന പുസ്തകം അനാവരണം ചെയ്യുന്ന ചിത്രങ്ങള് അത്രമാത്രം മനസ്സിനെ അലോസരപെടുത്തി കൊണ്ടിരിക്കുന്നു.

ജാപ്പനീസ് എഴുത്തുകാരനാണു ഷൂസകു (1923-1996). രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജാപ്പനീസ് സാഹിത്യത്തിന്റെ മൂന്നാം തലമുറയിലാണു ഷൂസകു വരുന്നത്. ജീവിത മൂല്യങ്ങളില്‍ ഊന്നി നില്കുന്നവയാണ് അദേഹത്തിന്റെ രചനകള്‍. യഥാര്ത്ഥത്തില്, ഷൂസകുവിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ധാര്മികപ്രതിസന്ധികളുമായി മല്ലിടുന്നവരാണു. അത്തരമൊരു കഥാപാത്രമായ ഡോ.സുഗുറോയുടെ സ്മൃതിപഥങ്ങളിലുടെയാണു ദ് സീ ആന്റ് ദ് പോയിസന് എന്ന നോവല് ചലിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്താണു നോവലിനാസ്പദമായ കഥ നടക്കുന്നത്. ജെര്മനിയുടെ കോണ്സന്ട്രേഷന് ക്യാംപിനോട് തട്ടി നില്ക്കില്ലെങ്കിലും കരുണയുടെ ലാഞ്ചന പോലും നിഴലിക്കാത്ത ഡോക്ടര്മാര് നിറഞ്ഞ പരീക്ഷണശാലയില് അവര് പരിപാലനയ്ക്ക് കാത്തുകിടക്കുന്നു, അമ്മേരിക്കയില് നിന്നുള്ള യുദ്ധത്തടവുകാര്. "ഡോക്ടര്മാര് വിശുദ്ധരല്ല" എന്നു വിശ്വസിക്കുന്ന ദോഡയേപ്പോലൊരു ക്രൂരനായ സഹപ്രവര്ത്തകന്റെ കൂടെ വൈദ്യശാസ്ത്രത്തിന്റെ എതിക്സിനു നിരക്കാത്ത പരീക്ഷണങ്ങള്ക്ക് കൂട്ടാളിയും സാക്ഷിയുമാകേണ്ടി വരുന്ന സുഗോറോയുടെ മനോവ്യഥയും ധാര്‍മീക പ്രതി സന്ധിയുമാണ് നോവലിന്റെ ത്രെഡ്. ജീവന്റെ നീതി നടപ്പക്കേണ്ട കൈകള്, ജീവനെ നിഷേധിക്കുമ്പോള് സുഗോറോയുടെ ചോദ്യങ്ങള് ഉയരുന്നത് ദൈവത്തിന്റെ മൌനത്തിലേക്കാണു.

ഡോ. ദോഡയുടെ നേതൃത്വത്തിലുള്ള പരീക്ഷണസംഘത്തിന്റേ ക്രൂരമായ പരീക്ഷണങ്ങള്ക്ക് വിധേയരാകുന്ന പരീക്ഷണ മൃഗങ്ങള് മാത്രമാണു അമ്മേരിക്കന് തടവുകാര്. മനുഷ്യശരീരത്തില് എത്രമാത്രം ലവണജലം കടത്തിവിട്ടാല് , ശ്വാസകോശകലകള് എത്രമാത്രം അടര്ത്തിമാറ്റിയാല്, ശരീരത്തിലേക്ക് എത്ര മാത്രം വായു ഇഞ്ചെക്ട് ചെയ്താല് ഒരാള് മരിക്കും തുടങ്ങിയ മനുഷ്യത്വരഹിത പരീക്ഷണങ്ങള് അവിടെ അരങ്ങേറുന്നു. അവിടെ മൂല്യങ്ങളുടെ പ്രതിപുരുഷനാകുന്ന ഡോ. സുഗുറോ ഒറ്റപ്പെടുന്നു. സഹപ്രവര്ത്തകരുടെ പരിഹാസശരങ്ങളേക്കാളുപരി, തന്റെ ധാര്മികത തളര്ന്നു പോകുന്നതാണു സുഗുറോയേ ഏറ്റവും വേദനിപ്പിക്കുന്നത്. അദ്ദേഹത്തോട് ദോഡ പറയുന്നു "സുഗോറോ, അവര് വിജയിക്കേണ്ടവരാണു, അവര് സമ്പൂര്ണ്ണമായ അറിവ് നേടേണ്ടവരാണു. പുതിയ സാങ്കേതിക വിദ്യകള് അഭ്യസിക്കുവാന്, അവരുടെ പരീക്ഷണങ്ങള് പട്ടികളിലും കുരങ്ങുകളിലും മാത്രം ഒതുക്കി നിര്ത്താനാവില്ല. ഇതാണു ലോകം, നിങ്ങളതിനു അനുരൂപനാകേണ്ടിയിരിക്കുന്നു." ഈ പരീക്ഷണങ്ങള് അവര്ക്ക് നല്ക്കുന്ന അറിവെന്ത് എന്ന ചോദ്യത്തിന് ദോഡ പറയുന്ന മറുപടി രാജ്യത്തേ കാര്ന്നു തിന്നുന്ന ക്ഷയരോഗത്തെ അമര്ച്ച ചെയ്യാന് ഈ പരീക്ഷണങ്ങളില് നിന്നു ലഭിക്കുന്ന അറിവ് ഉപയോഗപ്രദമാകും എന്നതാണ്. “എന്തായാലും ഈ തടവുകാര് മരിക്കാണുള്ളവരാണു. എങ്കില് പിന്നെ അതു വൈദ്യശാസ്ത്രത്തിനുതകുന്ന അറിവ് നല്കിക്കൊണ്ടായിക്കോട്ടെ.” ഡോക്ടറുടെ പരിചരണം എന്ന രോഗിയുടെ അടിസ്ഥാനപരമായ ആഗ്രഹം അസ്തമിക്കുന്നിടത്ത് സുഗുറോയുടെ നിസ്സഹായവസ്ഥ പൂര്ണ്ണമാകുന്നു.

കഥ നടന്നു വര്ഷ്ഷങ്ങള്ക്ക് ശേഷം, ക്ഷയിച്ചു കൊണ്ടിരിക്കുന്ന തന്റെ ക്ളിനിക്കില് വരുന്ന രോഗിയോട് പറയുന്നത് പോലേ പോകുന്ന കഥ ഇടയ്ക്ക് പറയുന്ന സങ്കേതത്തില് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെങ്കിലും വായനയുടെ സുഖത്തെ ഒരു വിധത്തിലും ഹനിക്കുന്നില്ല. 167 പേജുകള് അടയ്ക്കുമ്പോള് മരിക്കുന്നതിനു തൊട്ടുമുന്നേ തന്നെ മരണത്തിലെക്കു തള്ളിവിടുന്ന ഡോക്ടറുടെ നേര്ക്കുയരുന്ന തടവുകാരന്റെ ദയനീയ മിഴികള്, ആ മിഴികളില് നിന്നുയരുന്ന ജീവനു വേണ്ടിയുള്ല യാചന, ഡോ. സുഗുറോയുടെ തളര്ന്നു പോകുന്ന കരുണയുടെ കരങ്ങള്, തകര്ന്നു വീഴുന്ന മൂല്യങ്ങള്, അവ എന്റെ ഉറക്കത്തേ അപഹരിച്ചു കൊണ്ടു എങ്ങോ മറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: