-->

Followers of this Blog

2014, ഡിസംബർ 30, ചൊവ്വാഴ്ച

മഹത്വത്തിന്‍റെ രാജാവ്: ഉല്‍പ്പന്‍ കഥകള്‍ 7

ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍ ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന് പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍ ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി വരുന്ന ചില മുന്‍മന്ത്രിമാര്‍ക്ക് വരുന്നഭയങ്കരമാന ഒരിത്. ആ ഒരിതില്‍ നിന്ന് ഉല്‍പ്പന്‍ കൂലങ്കഷമായി ചിന്തിച്ചെടുത്തഒരാശയമാണ് പള്ളിക്കമ്മിറ്റില്‍ കേറിപ്പറ്റുക. രാഷ്ട്രീയം കൈവിട്ടാല്‍ മതം, അതും വിട്ടാല്‍മത തീവ്രവാദം, ഇതൊക്കെ നുമ്മടസില്‍മ്മാക്കാരന്‍ രണ്‍ജിത്തണ്ണന്‍ പറയും മുന്നേ കണ്ടു പിടിച്ചയാളാ നുമ്മട ഉല്‍പ്പന്‍ജി.മാത്രമല്ല വോട്ടുപിടിക്കുന്നതിന്‍റെ ഭാഗമായി ആയിടെ പള്ളിയില്‍ കേറിയിറങ്ങുന്ന ഒരുലെവലും ഉല്‍പ്പന്‍ജിക്ക് ഉണ്ടായിരുന്നു.

2014, ഡിസംബർ 18, വ്യാഴാഴ്‌ച

A Note for You

വര്‍ഷങ്ങള്‍ക്ക് മുന്നേ തോന്നിയ ഒരു പ്രണയം ഇപ്പോള്‍ തുറന്നു പറയുമ്പോള്‍ നിന്നില്‍ നിന്ന് വലിയ അത്ഭുതമൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിസംഗത നിറഞ്ഞ മൌനം... അതിനറ്റത്ത് “എന്തേ നീ മിണ്ടാത്തെ?” എന്ന ചോദ്യത്തിന് നന്നേ തണുത്തുറഞ്ഞു പോയൊരു ‘നിന്‍റെ ചിരി’. അതിനപ്പുറം നിന്നെ അതിശയിപ്പിക്കുന്ന ഒന്നും എന്നിലോ എന്‍റെ പ്രണയത്തിലോ ഇല്ലാതെ പോയത് അതൊരു സാധാരണപ്രണയമായത് കൊണ്ടാണ്. ഒരു പക്ഷേ, നീ കേട്ടുകേട്ട് മടുത്തു പോയ വാക്കുകളില്‍ ചിലത് ‘നിന്നെ ഞാന്‍ പ്രണയിക്കുന്നു’ എന്നതായിരിക്കാം. ഒരാളുടെ പ്രണയം എത്ര സാധാരണമായിരുന്നാലും അയാള്‍ക്ക് അത് ഏത് ലോകോത്തര പ്രണയത്തേയും വലുതാണ്. പക്ഷെ പലതിലൊന്ന് മാത്രമായി എന്‍റെ പ്രണയത്തെയും നീ കേട്ടു പോകുമോ എന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ ആ ഭയമാണ് ഇത് പറയാന്‍ എന്നെ ഇത്രയും വൈകിച്ച കാരണങ്ങളില്‍ ഒന്ന്.

2014, ഡിസംബർ 11, വ്യാഴാഴ്‌ച

പ്ലേറ്റെണ്ണി നോക്കിയപ്പോള്‍: ഉല്‍പ്പന്‍ കഥകള്‍ 6

അങ്ങിനെ പഞ്ചായത്ത് ഇലക്ഷന്‍ ഇങ്ങെത്തി. സ്വന്തം രാഷ്ട്രീയ ഗുരുവിന്‍റെ കാലുതന്നെ ആദ്യം വാരി ഒരു മികച്ച രാഷ്ട്രീയക്കാരന്‍റെ മോസ്റ്റ്‌ വാണ്ടഡ് ഗുണം കാണിച്ച ഉല്‍പ്പന്‍റെ കന്നിയങ്കം. ആ കന്നിയങ്കത്തില്‍ കണ്ണുമഞ്ഞളിച്ച് കാണുന്നവരോടൊക്കെ വോട്ട് ചോദിച്ചു പോയ ഉല്‍പ്പന്‍ സ്വന്തം വാര്‍ഡിന്‍റെ ബോര്‍ഡര്‍ വിട്ടുവരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയാണ് ആ ഇലക്ഷനിലെ ആദ്യഹൈലൈറ്റ്. ദത്‌ ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച് ഉല്‍പ്പന്‍റെ മുന്‍കാലരാഷ്ട്രീയഗുരുവും സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബോധരഹിതനും ബോധം വീണപ്പോള്‍ പാര്‍ട്ടി വിമതനുമായി തീര്‍ന്ന മാഷ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതി ബോധിപ്പിച്ചു. പക്ഷെ വാര്‍ഡ്‌ ബോര്‍ഡര്‍ പോയിട്ട് സ്വന്തം വീട് ബോര്‍ഡര്‍ പോലും കണ്ടാല്‍ ഉല്‍പ്പന്‍ തിരിച്ചറിയില്ല എന്ന് മനസിലാക്കിയതോടെ കമ്മീഷന്‍ ഉല്‍പ്പനെ വെറുതെ വിട്ടു. അങ്ങിനെ ഉൽപ്പൻ തന്റെ വോട്ടു പിടിത്തവുമായി ഘോരഘോരം മുന്നേറി.

2014, ഡിസംബർ 10, ബുധനാഴ്‌ച

ഡിസംബറിലെ മഴ

ഇരുട്ടിനെ മേയിച്ച്
കുന്നിന്‍ മുകളില്‍
കാവലിരുന്ന
ഇടയച്ചെറുക്കന്‍റെ
നക്ഷത്ര വിളക്കുകള്‍
തകര്‍ത്തെറിഞ്ഞ്
ഇന്നലെ രാത്രി
ഒരു മഴ പെയ്തു
ഡിസംബറിലെ മഴ

തുലാവര്‍ഷത്തിന്‍റെ
നെഞ്ചിടിപ്പുകള്‍ 
പൊട്ടിത്തെറിക്കുന്നത്
പോലെ
കാതിനു തൊട്ടരികില്‍
പെരുമ്പറകള്‍ കൊട്ടി
ഇവിടെയൊരു രാത്രി
മഴ പെയ്തു
ഡിസംബറിലെ മഴ

2014, ഡിസംബർ 8, തിങ്കളാഴ്‌ച

നിന്‍റെ ഒരു ഫോട്ടോ തര്വോ?

എന്‍റെ അതേ പ്രായമുള്ള മൂന്ന് സ്ത്രീകളോട് ഞാനിന്ന്‍ ചോദിച്ചു, ‘ഇത് പോലെ ഒരു ചോദ്യം നീ ഫേസ് ചെയ്തിട്ടുണ്ടോ’ എന്ന്. ഒരാള്‍ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞ് ചിരിച്ചു തള്ളി. രണ്ടാമത്തെയാള്‍ തിരക്കിലാണ് എന്ന് തോന്നുന്നു. അത് കൊണ്ട് മറുപടി പറഞ്ഞില്ല. മൂന്നാമത്തെയാള്‍ കുറച്ച് ആലങ്കാരികമായിട്ടാണ് മറുപടി പറഞ്ഞത്. “ആ ചോദ്യത്തില്‍ I felt LOVED”.

ഈ ചോദ്യത്തിന് ഈ കാലയളവില്‍ കാര്യമായ പ്രസക്തിയില്ല. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രൊഫൈല്‍ പിക്കും പിന്നെ ഒരുപാട് മീഡിയ മെസ്സേഞ്ചറും ഒക്കെ ഉള്ളപ്പോള്‍ അങ്ങിനെ ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്.

2014, നവംബർ 11, ചൊവ്വാഴ്ച

ഇയ്യോബിന്‍റെ പുസ്തകം: മൂവി റിവ്യൂ

മികച്ച ഓഡിയോ വിഷ്വല്‍ ട്രീറ്റ് എന്ന് ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന് പറയുന്നിടത്തൊക്കെ വായിച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ എന്തുകൊണ്ടാണ് ഈ ചിത്രത്തെക്കുറിച്ച് ആരും പറയാത്തത് എന്നത് ഈ സിനിമ കണ്ടപ്പോള്‍ മാത്രമാണ് മനസിലായത്. അമല്‍ നീരദിന്‍റെ പുതിയചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് അതില്‍ തീര്‍ത്തും സംശയമില്ല. കടല്‍ കണ്ടുമാത്രം വളര്‍ന്നവന് മലയും, മലകണ്ട് മാത്രം വളര്‍ന്നവന് കടലും ഒരു വിഷ്വല്‍ ട്രീറ്റ് ആണ്. വലിയൊരു കൌതുകം. ആ കൌതുകത്തെ ഫ്രെയിമില്‍ പകര്‍ത്തിയതില്‍ അമല്‍ നീരദ് വിജയിച്ചിരിക്കുന്നു. അതും ഇതുവരെ ആരും കാണാതിരുന്ന ചിലസൌന്ദര്യങ്ങള്‍ കൂടെ ചേര്‍ത്തു വെച്ചിരിക്കുന്നത് കൊണ്ടാണ് നേരത്തെ പറഞ്ഞ ട്രീറ്റ് കണ്ണിന് ആനന്ദകരമാകുന്നത്. പക്ഷെ അതാണോ സിനിമയെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിലേക്ക് വരാം. അതിനു മുന്നേ ചില കാര്യങ്ങള്‍ കൂടി പറയട്ടെ.

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വെള്ളി മൂങ്ങ: മൂവി റിവ്യൂ

കാഴ്ചയിലും കേള്‍വിയിലും അസാമാന്യശക്തിയുള്ള പക്ഷിയാണ് വെള്ളിമൂങ്ങയെങ്കില്‍ ജിബുജേക്കബിന്‍റെ ‘മാമച്ചന്‍ വെള്ളിമൂങ്ങ’ (ബിജുമേനോന്‍) ഈ രണ്ടു കാര്യത്തിലും ഒരുപടി കൂടി മുന്നിലാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും മാത്രമല്ല കാണാനിരിക്കുന്നത് കാണാനും കേള്‍ക്കാനിരിക്കുന്നത് കേള്‍ക്കാനും കഴിവുള്ള മാമച്ചന് വെള്ളിമൂങ്ങ എന്ന പേര് തത്വത്തിലും പ്രവര്‍ത്തിയിലും യോജിക്കുന്നു. വെള്ളിമൂങ്ങ: മുന്‍വിധികളില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

എന്താ എന്‍റെ പേര്? (ഉല്‍പ്പന്‍ @ പോലീസ് സ്റ്റേഷന്‍)

ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ പി എസ് സി റാങ്ക് ഗൈഡ് വെച്ചു നോക്കിയാല്‍ ഇന്ത്യയുടെ ദേശീയ ഗെയിം അല്ലെങ്കിലും സംഗതി പ്രചാരത്തില്‍ ആ ലെവലിലാണ്. എന്ന് മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ മഹാന്‍ ഒരു മാതിരി ട്വന്‍റി-ട്വന്‍റിയില്‍ സിക്സ് അടിച്ചു കൂട്ടുന്നത് പോലെ സെഞ്ചുറി അടിച്ചു കൂട്ടുന്ന കാലവും. പിന്നെ മൂന്നും ഒന്നും നാല് വടി കുത്തി നിര്‍ത്താന്‍ വേണ്ട സ്ഥലം മാത്രം മതി, അതിര് വേലി, കോമ്പൌണ്ട് വാള്‍, പഞ്ചായത്ത് വഴി, കുറ്റിക്കാട് എന്ന് വേണ്ട ഒരു മാതിരി തിരിച്ചറിയാന്‍ പറ്റുന്ന അടയാളങ്ങളൊക്കെ ബൌണ്ടറിയായി മാര്‍ക്ക് ചെയ്ത് കളി തുടങ്ങാന്‍. ഇതൊക്കെ ഒത്തു വന്നിരുന്ന ഒരു കാലം. 

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

രണ്ടാം പ്രണയത്തിൽ

മരിക്കാത്തവരില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!

"പിരിയുക നാ"മെ-
ന്നിരുവാക്ക്‌ കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഉല്‍പ്പന്‍റെ രാഷ്ട്രീയ പ്രവേശനം: As per Planning


ഈ കഥയില്‍ ഉല്‍പ്പന് സഹനടന്‍റെ റോള്‍ മാത്രമേയുള്ളൂ, കാരണം മെയിന്‍ നടന്‍ നുമ്മട മാഷാണ്. മാഷ്‌ എന്ന് വെച്ചാൽ പ്രദേശത്തെ കാണ്‍ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ ഇറങ്ങി വന്ന് നേരിട്ട് ഇടയലേഖനമിറക്കിയാല്‍ പോലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല. ആ ലെവലിൽ ഒരു ‘നരസിംഗം മോഡൽ പ്രസ്ഥാനം’ തന്നെയായിരുന്നു മാഷ്‌ എന്ന് വേണേൽ പറയാം. മാഷ്‌ എന്നൊക്കെ പറയുമ്പോള്‍ സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു.

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

അടുത്തതായി ഫയര്‍ ഡാന്‍സ് ബൈ ഉല്‍പ്പന്‍

എ ആര്‍ റഹ്മാന്‍റെ പാട്ട്... പ്രഭുദേവയുടെ ഡാന്‍സ്... ഇതൊക്കെ ടിവിയില്‍ കണ്ട് വായും പൊളിച്ച് ഫാനിന്‍റെ പങ്കയുമെണ്ണി കിടക്കുമ്പോള്‍ ഉല്‍പന് ഒരു വെളിപാടുണ്ടായി. എന്താ? സിനിമാറ്റിക് ഡാന്‍സ് പഠിക്കണം... എന്തിനാ? എന്ന് വെച്ചാ അതായിരുന്നു അപ്പോഴത്തെ ഒരു സ്റ്റൈല്‍...
സംഗതി 1990 കളുടെ സെക്കണ്ട് ഹാഫ്. സിനിമാറ്റിക് ഡാന്‍സായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഫ്രീക്കന്മാര്‍ മുതല്‍ ഓള്‍ഡ്‌ ജെനറേഷന്‍ വരെ വഴിയെ നടന്നു പോകുന്നതിനിടയില്‍ ഒരു കാര്യോമില്ലാതെ വണ്‍ ടൂ... വണ്‍ ടൂ ത്രീ യെന്നും പറഞ്ഞ് സ്റ്റെപ്പിട്ട് നടക്കുന്ന കാലം. നെറ്റിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന ചെമ്പിപ്പിച്ച മുടി, കാതില്‍ തൂക്കിയിട്ട കുരിശോ കുപ്പിച്ചില്ലോ ഒന്നു വീതം, കഴുത്തിലും കൈയിലും അഞ്ചെട്ട് കളറിലെ ചരടുകള്‍ കൂട്ടി പിണച്ചിട്ടത് രണ്ടു വീതം, ടൈറ്റ് ജീന്‍സ് നരപ്പിച്ചത് ഒന്ന്, നരപ്പിക്കാതെ തുട ഭാഗത്ത് കീറിയത് ഒന്ന് (ഒരു വര്‍ഷത്തേക്ക് രണ്ടു ജീന്‍സ്... അതാണതിന്‍റെയൊരു ഇന്തുക്കൂട്ട്.)... പിന്നെ അന്ന് ഇന്നത്തെ പോലെ ജട്ടിയുടെ ബ്രാന്‍റ് കാണിക്കുന്ന പരിപാടി മാത്രം ഇല്ലായിരുന്നു. ഇങ്ങനെ പച്ചപരിഷ്കാരിയായി സ്റ്റെപ്പിട്ട് നടക്കുന്ന തന്നെ സ്വപ്നത്തില്‍ കണ്ട് ഉല്‍പ്പന്‍ ഒരു രണ്ടു കിലോ കുളിര് അപ്പോ തന്നെ കോരിയിട്ടു. പിന്നെ ഇറങ്ങി നടന്നു... പച്ച മണ്ണ് വാരിയിടാന്‍ പറ്റിയ കണ്ണുള്ള ഗുരുവിനേം തേടി.

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

മംഗള്‍യാനും 450 കോടിയും ദാരിദ്ര്യരേഖയും

ചിലരിപ്പോഴും 1980 ലാണ്. അവര്‍ നിരന്ന് നിന്ന് സമരം ചെയ്യുന്നു. “ആദ്യം ദാരിദ്യ്രം മാറ്റൂ... എന്നിട്ടാകാം കമ്പ്യൂട്ടര്‍”. അവര്‍ക്ക് ഒരു മാറ്റവുമില്ല. ഇന്നലെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോഴും അവര്‍ അതെ വെയിലത്ത് തന്നെ നില്‍ക്കുന്നു. (ഇത് ഇടതുപക്ഷ പ്രസ്ഥാനത്തിനങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച്, ഇത്തരം മനോഭാവമുള്ള എല്ലാവര്‍ക്കും നേരെയാണ്.) അവരുടെ വാദങ്ങള്‍ പ്രത്യക്ഷത്തില്‍ കരുണാപൂര്‍ണ്ണമാണ്. കോടിക്കണക്കിന് പേര്‍ പട്ടിണിയില്‍ കിടക്കുമ്പോള്‍ 450 കോടി മുടക്കി ഈ റോക്കറ്റ് വിടുന്നത് എന്തിനാണ്? അത് ദരിദ്രര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കില്ലേ? എന്നിട്ട് ഇതൊന്നും കാണാതെ നമ്മള്‍ ചൊവ്വയില്‍ എത്തിയതില്‍ അഹങ്കരിക്കുന്നു. എന്തൊരു നാടാണിത്.?

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കോടി സ്വപ്നം

ആറുകോടിയുടെ സ്വപ്നം
പലതുണ്ടുകളായ്‌
കീറിയിട്ടടത്ത്‌
നിന്നുതന്നെ
രണ്ടുകോടിയുടെ സ്വപ്നം
പൂവിടുന്നു.
സ്വപ്നത്തിൽ നിന്നും
സ്വപ്നത്തിലേക്കുള്ള ദൂരം
ഓണത്തിൽ നിന്നും
പൂജയിലേക്കും

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ശലഭം ചിലന്തിയോട്‌


ഞാൻ ചിറകടിച്ചു
വരുന്ന വഴിയുടെ
വളവുകളിലൊന്നിൽ
കൊമ്പുകൾ
ചേർത്തു കെട്ടിയ
വലവിരിച്ച്‌
നീ കാത്തിരിപ്പുണ്ടെന്നും
എന്റെ ചിറകതിലൊട്ടുന്ന
നിമിഷം മുതൽ
നിന്റെ ദന്തമുനകൾ
എന്നിലാഴ്‌ന്നിറങ്ങുമെന്നും
എനിക്കറിയാം

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

സംഗതിയെല്ലാം ഒന്നല്ലേ ചേട്ടാ?

അങ്ങിനെയിരിക്കെ നുമ്മട നവോദയ അപ്പച്ചനൊരു പൂതി; പണ്ട് വവ്വാലായി പറന്നു പോയ 3ഡി കുട്ടിച്ചാത്തനെ ‘പുതിയ കുപ്പി’യിലടച്ച് പുറത്തെടുത്താലോ എന്ന്. സംഗതി ഞങ്ങളറിയുന്നത് 1997 ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങിയ രാഷ്ട്രദീപിക സിനിമയില്‍ നിന്നാണ്. ബാക്ക് കവറിലേം സെന്‍റര്‍സ്പ്രെഡിലേം മാന്യമായി മാത്രം വസ്ത്രം ധരിച്ച് പോസ് ചെയ്തു നില്‍ക്കുന്ന നടിമാരെ കാണാന്‍ വേണ്ടി മാത്രം വാങ്ങിയിരുന്ന സംഗതിയാ ഈ രാഷ്ട്രദീപിക സിനിമ, യേത്?. എന്തായാലും വാര്‍ത്ത കണ്ടതോടെ ഞങ്ങള്‍ക്കൊരിത്. ആ ഇതിനു കാരണം 9ആം ക്ലാസിലെ മാര്‍ട്ടിസാറാ. പുള്ളിക്കാരനാ 3ഡി പടം പുലിയാണെന്ന് പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ചിരുന്നത്. വിവരമറിഞ്ഞപ്പോ ഉല്‍പ്പനും പൂതിയായി. പക്ഷെ ഒരു പ്രശ്നം... ഉല്‍പ്പന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചട്ടില്ല. അതൊരു ഭീകരമായ ഫ്ലാഷ്ബാക്കാ.

ഉല്‍പ്പന്‍ എട്ടാം ക്ലാസില്‍ നിന്ന് ഒരു കണക്കിന് പാസായി ഒന്‍പതിലേക്ക് കാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന കാലം. അപ്പോഴാ ഉല്‍പ്പന്റെ ചേട്ടന് വീട്ടുകാര്‍ കല്യാണാലോചനകള്‍ നടത്തുന്നത്.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

സപ്തമശ്രീ തസ്കരാ: റിവ്യൂ

വില്ലാളിവീരന്‍, രാജാധിരാജന്‍, പെരുച്ചാഴി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേഴ്സിരിക്കുന്ന ഭാഗത്തെ ചങ്ക് രണ്ടു റൗണ്ട് കൂടുതലിടിക്കും. സംഗതി പേടിച്ചിട്ടു തന്നെയാ. പിന്നെയുള്ളത് പണ്ട് ചൂടുവെള്ളത്തില്‍ വീണ പൂച്ചകള്‍ക്ക് മേല്‍പറഞ്ഞ ബ്രഹ്മാണ്ഡങ്ങള്‍ അടുത്ത ക്രിസ്മസ് വെക്കേഷന് ടിവിയില്‍ വരുമ്പോള്‍ കാണാം എന്നുകരുതി സമാധാനിക്കാം എന്നതാണ്. അങ്ങിനെയിരിക്കെയാണ് പേരിലെ “സമ്പ്രതി വാര്‍ത്ത ഹര്‍ഷ് സൂയന്താം” (നുമ്മക്കിത്ര സംഗതിയെ സംസ്കൃതത്തില്‍ അറിയൂ) കണ്ട് സപ്തമശ്രീ തസ്കരാഹയ്ക്ക് കയറിയത്. കുറ്റം പറയരുതല്ലോ ഇതൊരു ഫുള്‍ടൈം എന്റര്‍ടെയിനര്‍ ചിത്രമാണ്. എന്ന് പറയുമ്പോള്‍ ആ പേരില്‍ പടച്ചു വിട്ടിട്ടുള്ള (വിറ്റിട്ടുള്ള) പരമബോറുകളല്ല ഈ ഏഴു മാന്യകള്ളന്മാര്‍ക്ക് പറയാനുള്ളത്.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്റെ മകനോട്


നിലാവിൽ നീ
സ്നേഹത്തിൻ
കുളിർമ്മ കാണുക
നിലവിളക്കിൽ
സത്യത്തിൻ പ്രഭയും
തിരിയെരിയുന്നതിൽ
ഉരുകുന്ന ത്യാഗവും

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഉൽപ്പന്റെ ചാട്ടം


ചാട്ടം എന്നത് ഒരൊന്നര സാഹസീകമായ സംഗതിയാണ്. എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള ചാട്ടങ്ങള്‍ അതില്‍ പെടും. വേലിചാട്ടം, മതിലുചാട്ടം, റോഡിനു വട്ടം ചാട്ടം മുതല്‍ ഒരു കമ്പനീന്ന് മറ്റൊരു കമ്പനിയിലേക്കുള്ള ചാട്ടം വരെ സംഗതി അതിഭീകരസാഹസീകമായ ഇടപാടാണ്. അത്തരത്തിലുള്ള ഒരു വന്‍ചാട്ടമാണ് നുമ്മട ബാല്യകാലസഖനും സഹപാഠിയും സഹചാരിയുമൊക്കെയായ ഉല്‍പന്‍ നടത്തിയത്. ഉല്‍പ്പന്‍ പിന്നീട് ലോപിച് ഉപ്പനായതും വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒന്നാംതരം വെള്ളമടിക്കാരനായ കാലത്ത് കണ്ണുചുവന്നു ഉപ്പന്റെ (പരുന്തിന്‍റെ ഫാമിലിയില്‍ വരുന്ന ഒരു പക്ഷി) കണ്ണിനെ തോല്‍പ്പിച്ചതും ഉല്‍പ്പന്റെ ജീവചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. അത്രയൊക്കെ പ്രധാനമല്ലെങ്കിലും വളരെ അ പ്രധാനമല്ലാത്ത ഒരധ്യായമാണ് ഉല്‍പ്പന്റെ “ആ ചാട്ടം”.